എടത്വാ: സപ്ലേക്കോ സംഭരിച്ച നെല്ലുവില ലഭിക്കാത്തതിനെതിരെ കര്‍ഷകരുടെ പ്രതിഷേധം. തകഴി കൃഷിഭവനിലെ കേളമംഗലം കൊല്ലംപറമ്പ് പാടശേഖര നെല്ലുല്പാദക സമതിയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
സപ്ലേക്കോ നെല്ലുസംഭരിച്ച് നാല്പത്തിയഞ്ച് ദിവസം പിന്നിട്ടിട്ടും പുഞ്ചകൃഷിക്ക് സംഭരിച്ച നെല്ലിന്റെ വില കൊടുത്ത് തുടങ്ങിയിട്ടില്ല. രണ്ടാംകൃഷിയുടെ പ്രാരംഭനടപടി ആരംഭിച്ചിട്ടും നെല്ലിന്റെ വില ലഭിക്കാത്തത് ഖേദകരമാണന്ന് പാടശേഖര സമതി സെക്രട്ടറി പി.ഡി. വര്‍ഗീസ് പറഞ്ഞു.
അമിതമായി തുക ചിലവഴിച്ചുകിട്ടുന്ന നെല്ല് സര്‍ക്കാരിന് തറവിലയ്ക്ക് നല്‍കിയിട്ടും വില ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് കര്‍ഷകരെന്ന് സെക്രട്ടറി ആരോപിച്ചു. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ പി.ആര്.എസ് എഴുതി ഓരാഴ്ചക്കുള്ളില്‍ വില ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, കൊല്ലംപറമ്പ് പാടശേഖരത്തുനിന്നും സംഭരിച്ച നെല്ലിന്റെ വില ഉടന്‍ കൊടുത്തുതീര്‍ക്കണമെന്നും സമതി ആവശ്യപ്പെട്ടു.
യോഗത്തില്‍ സമതി പ്രസിഡന്റ് വി. സുരേന്ദ്രന്, കമലാസനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: