എടത്വാ: പാടത്തെ വെള്ളകെട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട മധുവിന്റെ മരണത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും ധര്‍ണയും നടത്തി.
ചെത്തിക്കളത്തില്‍ പാലത്തില്‍നിന്ന് ആരംഭിച്ച പ്രകടനം പച്ച ജങ്ഷനില്‍ സമാപിച്ചു. ധര്‍ണ പട്ടികജാതി മോര്‍ച്ച ജില്ല സെക്രട്ടറി പി.എന്‍. രാജിക്കുട്ടി ഉദ്ഘാടനം ചെയ്തു. മധുവിന്റെ മരണം മൂടിവെയ്ക്കാന്‍ സിപിഎമ്മും, ആക്ഷന്‍ കൗണ്‍സിലും ശ്രമിക്കുകയാണെന്നും, പോലീസ് ബന്ധുക്കളെ ചോദ്യംചെയ്ത് പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണിക്കുട്ടന് ചേലേക്കാട്, കൃഷ്ണമ്മ, വി.ജി. വര്‍ഗീസ്, ജി. വിജയകുമാര്‍, മര്‍ക്കോസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: