തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
രോഗികളുടെ പരാതി ലഭിച്ചിട്ടുണ്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആഴ്ചയില്‍ ചുരുങ്ങിയത് 65 ഡയാലിസിസ് എങ്കിലും ഇവിടെ നടക്കുന്നുണ്ട്. ഏഴ് ഡയാലിസിസ് യൂണിറ്റുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ചുരുങ്ങിയത് ഒരു ഡോക്ടറും രണ്ട് ടെക്നീഷന്‍സും എട്ട് നഴ്സമാരും ഡയാലിസ് യൂണിറ്റിന്റെ ഭാഗമായി വേണം. ചിലര്‍ക്ക് ആഴ്ചയില്‍ ഒന്നിലേറെ തവണ ഡയാലിസിസ് ചെയ്യേണ്ട സ്ഥിതിയാണ്. മൂന്ന് വര്‍ഷം മുമ്പ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത് മുതല്‍ നിര്‍ധനരായ രോഗികള്‍ക്ക് യൂണിറ്റ് ആശ്വാസമായിരുന്നു.
സ്ഥിരമായി യൂണിറ്റിന് ജീവനക്കാരെ നല്‍കിയിട്ടില്ല. ജനറല്‍ വിഭാഗത്തില്‍ നിന്ന് കടമെടുക്കുന്ന നഴ്സുമാരും ഡോക്ടറുമൊക്കെയാണ് ഇതുവരെ ഒരു വിധം യൂണിറ്റിന്റെ പ്രവര്‍ത്തനം നടത്തിവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയുണ്ടായി. രോഗികള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. എത്രയും വേഗം ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം പൂര്ണ്ണതോതിലാക്കണമെന്നാണ് രോഗികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: