തൊടുപുഴ: മണക്കാടിന് സമീപം വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വയനാട് സ്വദേശിയും മണക്കാട് വാടകയ്ക്ക് താമസിച്ചുവരുന്നതുമായ മനോജ്(45) ആണ് പിടിയിലായത്.
നെല്ലിക്കാവിന് സമീപത്തെ റബ്ബര്‍തോട്ടത്തില്‍ നിന്നുമാണ് ബുധനാഴ്ച സ്ഫോടക വസ്തു ശേഖരം പിടികൂടിയത്. മുണ്ടക്കല്‍ കരുണാകന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്നുമാണ് 188 ഇലക്ട്രിക് ഡിറ്റണേറ്ററുകളും, 41 ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സമീപത്തായി വീട് വാടകയ്ക്കെടുത്ത് താമസിച്ച് വരികയായിരുന്നു മനോജ്. കിണര്‍ കഴിക്കുന്ന ജോലി ചെയ്യുന്ന ഇയാള്‍ പാറ പൊട്ടിക്കുന്നതിനായാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
സ്ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് പ്രദേശത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് നിന്നും മാറിയ മനോജിനെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പ്രതിയെ നഗരത്തില്‍ നിന്നും പിടികൂടുന്നത്.
ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐ ജോബിന് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. ഏത് വിധത്തിലും ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു സ്ഫോടക വസ്തുക്കള്‍. വഴിത്തലയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ ഇവ നിര്‍വീര്യമാക്കാനുള്ള ശ്രമവും നടന്ന് വരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: