കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഉന്നത അധ്യാപക സംഘം ക്ഷേത്രീയ സംഘടനാ സെക്രട്ടറിയുമായിരുന്ന പി. ചന്ദ്രശേഖരന് (78) അന്ത്യാഞ്ജലി. വ്യാഴാഴ്ച രാത്രിയിലാണ് അദ്ദേഹം അന്തരിച്ചത്. കൊട്ടാരക്കര കരീപ്ര പ്ലാക്കോട് വേങ്കുഴിയില്‍ പത്മനാഭ പിള്ളയുടെയും ജാനകിയമ്മയുടെയും നാലാമത്തെ മകനായിരുന്നു.
വിദ്യാഭ്യാസം കഴിഞ്ഞ് അദ്ധ്യാപകനായി ജോലിനോക്കവേയാണ് ആര്‍എസ്എസ് പൂര്‍ണ്ണ സമയ പ്രവര്‍ത്തകനായത്. പരേതനായ പി. മാധവന് പിള്ള, ഗോപിനാഥപിള്ള, കൃഷ്ണപിള്ള, ശാന്തകുമാരി, വിനായകന്, രമണി, മുരളീധരന് എന്നിവര്‍ സഹോദരങ്ങര്. ഇന്നലെ വൈകിട്ട് എളമക്കര ആര്‍എസ്എസ് ആസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ഒട്ടേറെയാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. തുടര്‍ന്ന് പച്ചാളം ശ്മശാനത്തില്‍ സംസ്കരിച്ചു.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി. ഇ. ബി. മേനോന്, പ്രാന്ത പ്രചാരക് പി. എന്‍. ഹരികൃഷ്ണകുമാര്‍, കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ. ആര്. ഉമാകാന്തന്‍, എം. എ. കൃഷ്ണന്, എസ്. സേതുമാധവന്, ആര്. ഹരി, ആര്. വേണുഗോപാല്‍, പി. എന്‍. ഈശ്വരന്, ആര്. സഞ്ജയന്, എ. ഗോപാലകൃഷ്ണന്, കെ. വേണു, എ. ആര്. മോഹനന്, എന്‍. സി. ടി. രാജഗോപാല്‍, എസ്. സുദര്ശനന്, പി. ആര്. ശശിധരന്, സി. വി. രാജേഷ്, വി. കെ. വിശ്വനാഥന്, കെ. കൃഷ്ണന്‍കുട്ടി, കെ. പുരുഷോത്തമന്, സി. സി. ശെല്വന്, അഡ്വ. എ. സി. ഗോപിനാഥ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം
കോളേജ് അധ്യാപകരുടെ മനസില്‍ ദേശീയബോധവും സംഘടനാ ബോധവും വളര്‍ത്തുന്നതില്‍ പി. ചന്ദ്രശേഖരന് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണെന്ന് ഉന്നത വിദ്യാഭ്യാസ
അധ്യാപകസംഘം അധ്യക്ഷന്‍ ഡോ. സി കെ മധുസൂദനന് പറഞ്ഞു. ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം കേരളം മുഴുവനും വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേകശ്രദ്ധ പുലര്‍ത്തി. എല്ലാ പ്രവര്‍ത്തകരുമായും വ്യക്തിബന്ധം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സംഘടനക്ക് രണ്ട് പതിറ്റാണ്ടിലേറെ ചുക്കാന്‍ പിടിച്ചിരുന്നു.
ദേശീയ അധ്യാപക പരിഷത്ത്
അധ്യാപക സമൂഹത്തിന് ഗുരുവിനെപ്പോലെ മാര്‍ഗ്ഗദര്‍ശനം നല്‍കിയിരുന്ന മഹാദീര്ഘദര്ശിയായിരുന്നു അദ്ദേഹമെന്ന് ദേശീയ അധ്യാപക പരിഷത്ത് ഖജാന്‍ജി സി വി രാജീവന്. അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദക്ഷിണ ഭാരതത്തിന്റെ സംഘടനാ കാര്യദര്‍ശി എന്ന നിലയില്‍ സേവനം സ്മരണീയമാണ്. 1962 മുതല്‍ സംഘപ്രസ്ഥാനങ്ങളുടെ വിവിധ ചുമതലകളില്‍ കാര്യപ്രാപ്തി തെളിയിച്ച മികച്ച സംഘാടകനായിരുന്നു.
നഷ്ടമായത് മാതൃകാ പ്രചാരകനെ: പി ഗോപാലന്‍കുട്ടി മാസ്റ്റര്‍
കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് പി. ചന്ദ്രശേഖരന്റെ വിയോഗത്തിലൂടെ ഒരു മാതൃകാ പ്രചാരകനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. വിവിധ മേഖലകളില്‍ സംഘ ആശയം പ്രചരിപ്പിക്കുന്നതിന് സജീവമായും വിശ്രമമില്ലാതെയും പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. രോഗക്കിടക്കയിലായപ്പോള്‍ പോലും സംഘടനാ പ്രവര്‍ത്തനത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ചന്ദ്രശേഖരന്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: