കണ്ണൂര്‍: ജില്ലയിലെ ഭൂഗര്‍ഭജല ശോഷണത്തിന് കാരണം ചെങ്കല്‍ ക്വാറികളെന്ന് പഠനം ജില്ലയിലെ ഭൂഗര്‍ഭജലം 3 മുതല്‍ 5 മീറ്റര്‍വരെ താഴ്ന്ന് പോകാനുളള പ്രധാനകാരണം ജില്ലയിലെ 1300 ഓളം ക്വാറികളാണെന്നാണ് മലബാര്‍ പരിസ്ഥിതി സമിതി നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. അനധികൃതമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 1300 ഓളം ക്വാറികളാണെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഗുരുതരമായ ജൈവ വൈവിധ്യനാശത്തിനും നിരുറവകളുടേയും തോടുകളുടേയും നാശത്തിന് കാരണമാകുന്ന ചെങ്കല്‍പ്പണകള്‍ ശബ്ദ മലിനീകരണത്തിനും അന്തരീക്ഷ മലിനീകരണത്തിനും കൂടി കാരണമാകുന്നതായി പഠനത്തില്‍ കണ്ടെത്തി. ജില്ലയിലെ പ്രധാനപ്പെട്ട അഞ്ച് പുഴകളുടെ വൃഷ്ടി പ്രദേശത്താണ് കൂടുതല്‍ ചെങ്കല്‍പ്പണകള്‍ പ്രവര്‍ത്തിക്കുന്നത്.
ശ്രീകണ്ഠാപുരം നഗരസഭയിലുള്‍പ്പെടുന്ന കുപ്പം പുഴയുടെ വൃഷ്ടി പ്രദേശമായ നിടിയേങ്ങ,പയറ്റുചാല്‍,കംബ്ലാരിത്തട്ട്,ചേപ്പറമ്പ് പ്രദേശങ്ങള്‍, വളപട്ടണം പുഴയുടെ വൃഷ്ടി പ്രദേശമായ ബ്ലാത്തൂര്‍, കാവുംമ്പായി, പട്ടാന്നൂര്‍, മയ്യില്‍, കയരളം, കരിങ്കല്‍ക്കുഴി, കുറ്റിയാട്ടൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളിലും കുറ്റിക്കോല്‍ പുഴയുടെ വൃഷ്ടി പ്രദേശങ്ങളായി ചെര്‍ക്കുള, കൂറുമാത്തൂര്‍, ആന്തൂര്‍, പട്ടുവം, രാമപുരം പുഴയുടെ ഉദ്ഭവ സ്ഥാനങ്ങളായ അമ്മാനപ്പാറ, പരിയാരം, പെരുമ്പ പുഴയുടെ കൈവഴികളുടെ വൃഷ്ടി പ്രദേശങ്ങളായ പറവൂര്‍, പാണപ്പുഴ, ഏര്യം, പെരുവാമ്പ, എരമം, കുറ്റൂര്‍, കാങ്കോല്‍, ആലപ്പടമ്പ്, വെളളൂര്‍ പുഴയുടെ ഉത്ഭവ സ്ഥാനങ്ങളായ ഹരിതീര്ത്ഥക്കരയുടെ മുകളിലെ കുട്ടപ്പുന്ന, ചൂരല്‍, ആലക്കാട്, അഞ്ചരക്കണ്ടി പുഴയാകുന്ന കണ്ണവം പുഴയുടെ വൃഷ്ടി പ്രദേശങ്ങളായ വലിയവെളിച്ചം, അഞ്ചരക്കണ്ടി, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് ചെങ്കല്‍ പണകളെല്ലാം പ്രവൃത്തിക്കുന്നത്. 102 ദശലക്ഷം ചെങ്കല്പാറയാണ് ജില്ലയിലെ പണകളില്‍ നിന്നു മാത്രം ഇതുവരെ ഖനനത്തിലൂടെ നീക്കം ചെയ്തിട്ടുള്ളത്. കോടിക്കണക്കിന് ലിറ്റര്‍ മഴവെള്ളം സംരക്ഷിക്കാനുതകുന്ന ചെങ്കല്‍ പാളികളാണിവയെന്നും പഠനത്തില്‍ കണ്ടെത്തിയതായി ഇവര്‍ പറഞ്ഞു.
അനധികൃത ക്വാറികളുടെ വര്‍ദ്ധനവ് കാരണം കണ്ണൂര്‍ ജില്ല പാരിസ്ഥിതിക ദുരന്തത്തിലേക്ക് പോകുകയാണെന്ന് ജില്ലാ പരിസ്ഥിതി സമിതി ഭാരവാഹികള്‍ പറഞ്ഞു . ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 1300ഓളം ചെങ്കല്‍ പണകള്‍ക്ക് നിലവില്‍ ജിയോളജി വകുപ്പിന്റെ എന്‍ഒസി മാത്രമാണുള്ളത്. എന്നാല്‍ ഇത് ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള ലൈസന്‍സല്ല. ഇതില്‍ ഒരു ക്വാറികള്‍ക്കും പഞ്ചായത്ത് ലൈസന്‍സ് ഇല്ലെന്നും ജിയോളജി വകുപ്പില്‍ നിന്നും വാങ്ങുന്ന എന്‍ഒസികളും വില്ലേജ് ഓഫീസുകളില്‍ നിന്നും പണയാരംഭിക്കാന് വാങ്ങുന്ന സൈറ്റ് പ്ലാനും മറ്റും ഉപയോഗിച്ചാണ് മിക്ക ചെങ്കല്‍ പണകളും പ്രവര്‍ത്തിച്ചു വരുന്നത്. 20 ശതമാനം ക്വാറികള്‍ക്ക് മാത്രമാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഉളളതെന്നും ഇവര്‍ പറഞ്ഞു.
ചെങ്കല്‍ പണകളാണ് ഭൂഗര്‍ഭ‘ജലം മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ താഴ്ന്നുപോകാനുള്ള പ്രധാന കാരണമെന്ന് മലബാര്‍ പരിസ്ഥിതി സമിതി നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ജില്ലയിലെ ‘ഭൂഗര്‍ഭ‘ജല ശോഷണത്തിന്റെ മുഖ്യകാരണം ഇടനാടന്‍ ചെങ്കല്‍ കുന്നുകളുടെ പാരിസ്ഥിത നാശമാണെന്ന് നേരത്തെ ജില്ലയില്‍ നടത്തപ്പെട്ട വിവിധ പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്. ചെങ്കല്‍ പണകള്‍ വ്യാപകമായതോടെ ജില്ലയിലെ 200 ഓളം നീര്‍ച്ചാലുകള്‍ പൂര്‍ണ്ണമായും വിസ്മൃതിയിലായതായും ഖനന പ്രദേശങ്ങളുടെ താഴ്വരകളിലെ കിണറുകള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരുമാസം നേരത്തെ വറ്റുന്നതായി പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
ചെങ്കല്‍ പണകള്‍ സമാനമായ പരിസ്ഥിതി നാശത്തിനിടയാക്കുന്നുവെങ്കിലും ഇവയുടെ അനധികൃത പ്രവര്‍ത്തനത്തിനെതിരെ നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചെങ്കല്‍ പണകള്‍ ജലസംഭരണികളാണെന്നും മറ്റുമുള്ള അബദ്ധധാരണയാണ് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പോലും ഉള്ളതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ചെങ്കല്‍ ഖനനത്തിന് നിയമാനുസതം ആവശ്യമായ അനുമതികളെക്കുറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ പോലും അജ്ഞരാണ്. ജില്ല ലാറ്ററൈറ്റ് എന്ന ജലസംഭരണ തോത് വര്‍ദ്ധിപ്പിക്കുന്ന സവിശേഷ ധാതുവിനാല്‍ സമ്പന്നമാണെന്നും ഇവിടെങ്ങളിലെല്ലാം ആയിരക്കണക്കിന് ഫ്രാക്ചര്‍ സോണുകള്‍ എന്നറിയപ്പെടുന്ന ജല അറകള്‍ ഉണ്ടെന്നും ഈ അറകളാണ് ഏറെകുറെ ചെങ്കല്‍ ഖനനം മൂലം ഇല്ലാതാകുന്നതെന്നും സമിതിയുടെ പഠനത്തെ സഹായിച്ച ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മുന്‍ ഡയരക്ടര്‍ എം.ബാലകൃഷ്ണന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി, റവന്യുമന്ത്രി എന്നിവരുടെ അടിയന്തിര ശ്രദ്ധ വിഷയത്തില്‍ പതിഞ്ഞില്ലെങ്കില്‍ ജില്ല കടുത്ത കുടിവെള്ളക്ഷാമത്തിലേക്കും പരിസ്ഥിതിക ദുരന്തത്തിലേക്കും എത്തുമെന്നും സമിതി ‘ഭാരവാഹികള്‍ പറഞ്ഞു. മലബാര്‍ പരിസ്ഥിതി സമിതി ചെയര്മാന് ‘ഭാസ്കരന് വെള്ളൂര്‍, കെ.പി.ചന്ദ്രാംഗദന്‍, നിശാന്ത് കുളപ്പുറം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: