തിരുവനന്തപുരം: എസ്ബിഐയെ ന്യായീകരിക്കേണ്ട ബാധ്യത ബിജെപിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ ബാങ്കിംഗ് സേവനം ജനങ്ങളിലെത്തിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം.
അതിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതിനനുസരിച്ച് ജനസേവനമായിരിക്കണം എസ്ബിഐ പോലുള്ള ബാങ്കുകള്‍ ചെയ്യേണ്ടത്. വാണിജ്യ താത്പര്യം പാടില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു നടപടിയും ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് മാനേജ്മെന്റിനോടും കേന്ദ്ര ധനകാര്യ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.
അക്കൗണ്ടന്റ് ജനറലിന്റെ ലാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ കേരളത്തിലെ ഭുമികയ്യേറ്റത്തിന്റെ ചിത്രം വ്യക്തമാകും. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമിയെ സംബന്ധിച്ച രേഖകള്‍ മാറി വരുന്ന സര്‍ക്കാരുകള്‍ ഒളിച്ചുവയ്ക്കുകയാണ്. കയ്യേറ്റക്കാരെ സഹായിക്കാനാണത്. കയ്യേറ്റത്തെ നിയമ പ്രശ്നമായി കൂട്ടിക്കെട്ടി ഭൂരഹിതര്‍ക്ക് ഭൂമി നിഷേധിക്കുകയാണ്.
ഭൂമി കയ്യേറ്റം സംബന്ധിച്ച ധവളപത്രം സര്‍ക്കാര്‍ ഇറക്കണം. ഞായറാഴ്ച ബിജെപി എംപി സംഘം മൂന്നാര്‍ സന്ദര്‍ശിക്കും. വിഷയം രാജീവ് ചന്ദ്രശേഖര്‍ എംപി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ നേരിട്ട് ധരിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പരിസ്ഥിതി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുന്നാറിലെത്തുമെന്ന് കുമ്മനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: