കോട്ടയം: രണ്ട് ബിജെപി പഞ്ചായത്ത് അംഗങ്ങളെ വധിക്കാന്‍ ശ്രമിച്ച കുമരകത്ത് വീണ്ടും സിപിഎമ്മിന്റെ കൊലവിളി. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഭീഷിണിപ്പെടുത്തിയും സിപിഎം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള നിസംഗതയാണ് സിപിഎമ്മിന് തണലാകുന്നത്.
പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അംഗങ്ങളെ മാരകമായി ആക്രമിച്ച് പരിക്കേല്പിച്ചിട്ടും പോലീസ് നിസാര കേസുകള്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ എടുത്തത്. മുഖം മൂടി ധരിച്ച 30 അംഗ സംഘമാണ് ആക്രമണം നടത്തിയത് . പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ അംഗങ്ങളെ ആക്രമിച്ചതിന് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും വധ ശ്രമത്തിനും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികള്‍ പ്രദേശത്ത് തന്നെയുണ്ടായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. കുമരകം ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി.കെ സേതുവിനേയും വി.എന്‍.ജയകുമാറിനെയും സിപിഎം ഗുണ്ടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി.ജയചന്ദ്രന്റെ നേതൃത്വത്തില്‍ കുമരകത്ത് പ്രകടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്സ്എസ്സ് ജില്ലാ സേവാപ്രമുഖ് ആര്.രാജേഷ്, ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്, ആന്റണി അറയില്‍, അഡ്വ.ജോഷി ചീപ്പുങ്കല്‍, ബിനോയ് ചീപ്പുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: