കോട്ടയം: കേരളത്തില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ‘ആവാസ് ‘ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുളള ഇന്‍ഷുറന്‍സ് പദ്ധതിക്കു കീഴില്‍ പ്രതിവര്‍ഷം 15000 രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കും. തൊഴില്‍ വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയില്‍ അംഗമായ തൊഴിലാളി മരണമടയുന്ന പക്ഷം അവകാശിക്ക് 2,00,000 രൂപയുടെ ധനസഹായം ലഭിക്കും.
പദ്ധതിയില്‍ തൊഴിലാളികളെ ചേര്‍ക്കുന്നതിന് ഇതരസംസ്ഥാന തൊഴിലാളികളെ പണിയെടുപ്പിക്കുന്ന വ്യാപാര വാണിജ്യ സ്ഥാപനയുടമകള്‍, കോണ്‍ട്രാക്ടര്‍മാര്‍, മറ്റ് തൊഴിലുടമകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വീട്, ലോഡ്ജ് എന്നിവ വാടകയ്ക്ക് നല്കിയിട്ടുളളവര്, എന്‍.ജി.ഒ. സംഘടനകള്‍ തുടങ്ങിയവര്‍ ബന്ധപ്പെട്ട തൊഴിലാളികളുടെ എണ്ണവും ഇന്‍ഷുറന്‍സ് ക്യാമ്പ് നടത്തേണ്ടുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ മെയ് 20നകം കോട്ടയം ജില്ലാ ലേബര്‍ ആഫീസര്‍ക്ക് (എന്‍ഫോഴ്സ്മെന്റ്) നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2564365.
പ്രതികരിക്കാൻ ഇവിടെ എഴുതുക: