ശ്രീകണ്ഠപുരം: നാളുകളായി കടുത്ത ഗതാഗത കുരുക്ക് അനുഭവിക്കുന്ന ശ്രീകണ്ഠപുരം ടൗണില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നു. രണ്ടെണ്ണം സെന്‍ട്രല്‍ ജംഗ്ഷനിലും, മാപ്പിള എല്‍പി സ്കൂള്‍, ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ ഓരോന്നുവീതവുമാണ് സ്ഥാപിക്കുന്നത്. ഇതില്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കെ.സി.ജോസഫ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും പന്ത്രണ്ട് ലക്ഷം രൂപ ചെലവാക്കി കെല്‍ട്രോണാണ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
തളിപ്പറമ്പ്, ഇരിട്ടി, പയ്യാവൂര്‍, നടുവില്‍ ഭാഗങ്ങളിലേക്കുള്ള നൂറുകണക്കിന് ബസ്സുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന സെന്‍ട്രല്‍ ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ അപകടങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത്.
മാപ്പിള എല്‍പിസ്കൂള്‍, ഗവ.സ്കൂള്‍ എന്നിവിടങ്ങളിലും അപകടമേഖലയാണ്. ദേശീയപാതയില്‍ നിന്നും ബസ്സ്റ്റാന്റിലേക്ക് തിരിയുന്ന സ്ഥലവും അപകട ഭീഷണിയുയര്‍ത്തുന്നുണ്ടെങ്കിലും ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടില്ല. നഗരത്തില്‍ അപകടം വര്‍ദ്ധിച്ചതോടെ വ്യാപാരികളും വിവിധ സംഘടനകളും നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: