കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എഫ്ഐയെയും വിമര്‍ശിച്ച് കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന് രംഗത്ത്. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാൡന്റെ കസേര കത്തിച്ച സംഭവവും ആയുധം കണ്ടെത്തിയ സംഭവത്തിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു വിമര്‍ശനം.
മഹാരാജാസിലെ സ്റ്റാഫ് ഹോസ്റ്റലില്‍ നിന്ന് ആയുധം കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് കസേര കത്തിക്കല്‍. കാമ്പസ് രാഷ്ട്രീയം ഒരു കൂട്ടര് മൊത്തത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്. താനും അവരുടെ ഒരു ഇരയായിരുന്നുവെന്നായിരുന്നു എസ്എഫ്ഐയെ പരോക്ഷമായി വിമര്‍ശിച്ച് ടി.പി. ശ്രീനിവാസന് പ്രതികരിച്ചത്.
വിദ്യാഭ്യാസ നയ പരിഷ്കാരം രാഷ്ട്രീയപാര്‍ട്ടികള്‍ സമവായത്തിലെത്തണം- ടി.പി. ശ്രീനിവാസന്
കൊച്ചി: വിദ്യാഭ്യാസ രംഗത്തെ പുതിയ പരിഷ്കാരങ്ങള്‍ കുട്ടികളുടെ ഭാവിയില്ലാതാക്കുന്നതാവരുതെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന്.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ നയം പരിഷ്കരിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തിലെത്തണം. ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും ഭരണം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ നയങ്ങളും മാറുകയാണ്. ഇത് ശരിയല്ല. പക്ഷേ, 20ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടില്‍ പറ്റില്ല. ലോകത്തുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ നയങ്ങളും മാറേണ്ടതുണ്ട്.
കേരളത്തില്‍ പഠിക്കുന്ന 40 ശതമാനം പേരും പുറത്തുപോയി ജോലി ചെയ്യേണ്ടവരാണ്. അതിനാല്‍ ഇംഗ്ലീഷ് മീഡിയത്തെ ഫാഷനായി കാണരുത്. ഏത് ക്ലാസ്സ് വരെ ഏത് ഭാഷ പഠിക്കണമെന്ന് വ്യക്തമായി നിര്‍വചിക്കണം. വിദ്യാഭ്യാസ മേഖല മുഴുവനായും സര്‍ക്കാര്‍ അടക്കിവാഴണോ സ്വകാര്യ മേഖലയ്ക്കുംകൂടി നല്‍കണോ എന്നതുസംബന്ധിച്ചും വ്യക്തമായ നിര്‍വചനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭാരതി അഖില ഭാരതീയ ഉപാധ്യക്ഷന്‍ ദിലീപ് ബേത് കേക്കറും വിഷയം അവതരിപ്പിച്ചു. ഭാരതീയ വിദ്യാനികേതന്‍ അധ്യക്ഷന്‍ എ.കെ. ശ്രീധരന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി എം. വേണുഗോപാല്‍, ആര്.വി. ജയകുമാര്‍, എ.സി. ഗോപിനാഥന്, എന്‍.സി.ടി. രാജഗോപാല്‍, പി.കെ. മാധവന്, പി. കുട്ടികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: