കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂരിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
പാല്, പത്രം തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് പഴയങ്ങാടി മുട്ടം പാലത്തിന് സമീപം പാലക്കോട് വെച്ച് ഒരു സംഘം സിപിഎമ്മുകാര്‍ ബിജുവിനെ വെട്ടിക്കൊന്നത്. ബൈക്കില്‍ പോവുകയായിരുന്ന ബിജുവിനെയും സുഹൃത്ത് രാജേഷിനെയും കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം അക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബിജു സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് ഓടിരക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ബൈക്കിന് സമീപത്തു തന്നെയാണ് മൃതദേഹം കിടന്നിരുന്നത്.
ഇന്നലെ ബിജു കൊല്ലപ്പെട്ടതിന് പിന്നാലെ ജില്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. പാപ്പിനിശ്ശേരിയുള്പ്പെടെ വിവിധ പ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാന്റ് മേളവുമായി തെരുവിലിറങ്ങി. സിപിഎം പാര്‍ട്ടി ഗ്രാമങ്ങള്‍ ഇന്നലെ രാത്രി ഏറെ വൈകിയും ആഹ്ലാദാരവങ്ങളാല്‍ സജീവമായിരുന്നു.
സി പി എമ്മിന്റെ അനുവാദമില്ലാതെ അപരിചിതര്‍ക്കു പോലും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവേശനം ഇല്ല എന്നതാണ് നഗ്നമായ സത്യം. കണ്ണൂരിലെ ഇത്തരം ഗ്രാമങ്ങളില്‍ ഒന്നായ പയ്യന്നൂരിലെ രാമന്തളിയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി എന്നതാണ് ബിജുവിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: