തിരുവനന്തപുരം: കേരളത്തില്‍ എച്ച്1എന്‍1 പനി പടരുന്നു. അഞ്ചുമാസത്തിനിടെ കേരളത്തില്‍ എച്ച്1എന്‍1 പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ സ്ഥിതി ഗുരുതരമാണ്.
വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ 28 ശതമാനം പേരിലും എച്ച്1 എന്‍ 1 സ്ഥിതീകരിച്ചു. 1500ഓളം പേരില്‍ 443 പേര്‍ക്ക് രോഗമുളളതായി കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 2015ലും സമാന രീതിയില്‍ എച്ച്1 എന്‍1 പടര്‍ന്നിരുന്നു.
കേരളത്തെ കൂടാതെ തമിഴ്നാട്, കര്‍ണാടക, ഗോവ, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും ഇത്തവണ ജനുവരി മുതല്‍തന്നെ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്ത്, രാജസ്ഥാന്, ഒഡിഷ, അസം സംസ്ഥാനങ്ങളില്‍ നിന്നും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: