ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുളള സ്കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. പാകിസ്ഥാന് നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. നൗഷേര, ക്യൂലാ ദര്‍ഹല്‍, മാര്ജാകോട്ട എന്നിവിടങ്ങളിലെ സ്കൂളുകളാണ് അടച്ചിടുന്നത്.
ജമ്മു കശ്മീര്‍ ഡെപ്യൂട്ടി കമീഷണര്‍ ഷാഹിദ് ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നൗഷേര സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ വെടിവെപ്പില്‍ രണ്ടു സിവിലിയന്മാര് കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രജൗരി മേഖലയിലെ നിയന്ത്രണരേഖയില്‍ യാതൊരു പ്രകോപനവുമില്ലാതെ പാക് സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളും 82 എം.എം-120 എം.എം മോര്‍ട്ടാറുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: