ആലപ്പുഴ: സംസ്ഥാനത്ത് സിപിഎം നടത്തുന്ന അക്രമവും കൊലപാതകവുമുപേക്ഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂരില്‍ നടക്കുന്ന പന്ത്രണ്ടാമത്തെ കൊലപാതകമാണ് കഴിഞ്ഞ ദിവസം നടന്നത്.
കേരളത്തില്‍ ആര്‍എസ്എസിന്റെയും, സംഘപരിവാര്‍ സംഘടനകളുടെയും വളര്‍ച്ചയെ ഭയത്തോടെ നോക്കി കാണുന്ന സിപിഎം, ഗുണ്ടകളെ ഉപയോഗിച്ച് അക്രമമഴിച്ച് വിടുമ്പോള്‍ പോലിസ് നിഷ്ക്രിയരാകുകയാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുക്കണമെന്നും സോമന് ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണരണമെന്നും സഹിഷ്ണുതയെ ബലഹീനതയായി കാണരുതെന്നും ബിജെപി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍. സിപിഎം കൊലപാതക രാഷ്ട്രീയത്തിനെതിരെ നഗരത്തില്‍ നടത്തിയ പ്രകടനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി സി. ഉദയകുമാര്‍ അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ചന്‍ പൊന്നാട്, വൈസ് പ്രസിഡന്റ് ജി. മോഹനന്, ആര്‍എസ്എസ് താലൂക്ക് വ്യവസ്ഥാ പ്രമുഖ് കെ.എച്ച്. രാജീവ്, ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് പ്രകാശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: