ന്യൂദല്‍ഹി: ബിജുവിനെ വധിക്കാന്‍ സാധിച്ചത് പോലീസ് സംരക്ഷണം പിന്വലിച്ചതിനാലാണെന്ന് ആര്‍എസ്എസ് ദേശീയ നേതൃത്വം. ഒരാഴ്ച മുമ്പ് മാത്രമാണ് ബിജുവിന്റെ പോലീസ് സംരക്ഷണം പിന്‍വലിച്ചത്. നിരന്തരം സിപിഎമ്മിന്റെ നിരീക്ഷണത്തിലായിരുന്ന ബിജുവിനെ പോലീസ് സംരക്ഷണം പിന്‍വലിച്ചതോടെ കൊലപ്പെടുത്തുക എളുപ്പമായെന്ന് ആര്‍എസ്എസ് അഖിലഭാരത പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ പറഞ്ഞു.
സിപിഎം ശക്തികേന്ദ്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊലചെയ്യപ്പെടുന്നതിനെ ശക്തമായ ഭാഷയില്‍ അപലപിച്ച ദേശീയ നേതൃത്വം സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു കൊലക്കേസില്‍ നിരപരാധിയായ ബിജുവിനെ കുടുക്കിയ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും മനപ്പൂര്‍വ്വം ബിജുവിനെ കൊലക്കത്തിക്കിരയാക്കുകയായിരുന്നു. ബിജുവിനെ പ്രതിചേര്‍ത്ത കേസില്‍ ശരിയായ അന്വേഷണം നടക്കുന്നതിനിടെ ജില്ലയിലെ എസ്പിയെ സ്ഥലം മാറ്റുകയായിരുന്നെന്നും ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു.
കണ്ണൂരിന്റെ സമാധാന അന്തരീക്ഷത്തിനായി കൊലയാളിസംഘങ്ങള്ക്കെതിരെ പോലീസ് ശക്തമായ നടപടികളെടുക്കണം. സമാധാനകാംക്ഷികളായ രാജ്യത്തെ എല്ലാ പൗരന്മാരും കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അടിസ്ഥാന മനുഷ്യാവകാശം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഡോ.മന്മോഹന് വൈദ്യ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: