കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് പയ്യന്നൂര്‍ കക്കംപാറയിലെ ചൂരക്കാട് ബിജുവിനെ സിപിഎം സംഘം കഴുത്തറുത്ത് തൊലപ്പെടുത്തിയതില് പ്രതിഷേധിച്ച് ആര്‍എസ്എസ്-ബിജെപി സംഘചനകള്‍ കണ്ണൂര്‍ ജില്ലയിലും സമീപപ്രദേശമായ മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയായിരുന്നു ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു. അപൂര്‍വ്വം ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങിയതൊഴിച്ചാല്‍ വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പാല്, പത്രം തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവക്കിയിരുന്നു. കെഎസ്ആര്‍ടിസി ഒരു ഒറ്റ സര്‍വ്വീസ് പോലും നടത്തിയില്ല. പോലീസ് സംരക്ഷണത്തില്‍ സര്‍വ്വീസ് നടത്താന്‍ അധികൃതര്‍ നീക്കം നടത്തിയെങ്കിലും സിപിഎം തുടര്‍ന്ന് വരുന്ന കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മാറി നിന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ബസ്സുകളും ഹര്‍ത്താലിനോട് പൂര്‍ണ്ണമായും സഹകരിച്ചു.
കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിക്കാന്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയിലെ സമാധാന കാംക്ഷികളായ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. സിപിഎം ശക്തി കേന്ദ്രങ്ങളില്‍പ്പോലും ജനങ്ങള്‍ ഹര്‍ത്താലിനനുകൂലമായി നിലപാട് സ്വീകരിച്ചു. ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ കടകള്‍ തുറക്കണമെന്നും വാഹനങ്ങള്‍ നിരത്തിലിറക്കണമെന്നും പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ജനങ്ങള്‍ ഇത് തള്ളിക്കളയുകയായിരുന്നു. പരിഷ്കൃത സമൂഹത്തിന് ചേരാത്ത നിലപാടുകളാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴുണ്ടാകുന്നതെന്നാണ് വലിയൊരു വിഭാഗം സിപിഎമ്മുകാരുടെയും പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: