മൂംബൈ: ട്വന്റി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത കളിക്കാരന്നെ റെക്കോര്‍ഡ് ഇനി ഇന്ത്യയുടെ മുന്‍ നായകന് എം.എസ് ധോണിക്ക് സ്വന്തം. ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് താരമായ ധോണി ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരായ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
ഡല്‍ഹിയുടെ മെര്‍ലോണ്‍ സാമുവല്‍സിന്റെ ക്യാച്ചെടുത്തതോടെ ധോണിക്ക് 124 ക്യാച്ചുകളായി.ശ്രീലങ്കയുടെ കുമാര സംഗക്കാര കുറിച്ച 123 ക്യാച്ചിന്റെ റെക്കോഡാണ് തകര്‍ന്നത്. ഡാനിയല്‍ ക്രിസ്ത്യന്റെ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച സാമുവല്‍സിന് പിഴച്ചു.എഡ്ജ്ചെയ്ത പന്ത് ഉയര്‍ന്നുചാടി ധോണി കൈപ്പിടിയിലൊതുക്കി.
ധോണി 261 മത്സരങ്ങളില്‍ 248 ഇന്നിംഗ്സിലാണ് 124 ക്യാച്ചുകള്‍ നേടിയത്.അതേസമയം സംഗക്കാര 235 മത്സരങ്ങളില്‍ 177 ഇ്ന്നിംഗ്സിലാണ് 123 ക്യാച്ചുകള്‍ നേടിയത്.
മത്സരത്തില്‍ മറ്റൊരു ക്യാച്ചുകൂടിയെടുത്ത ധോണി കോറി ആന്ഡര്സണ്ണിനെ സ്റ്റമ്പ് ചെയ്തും പുറത്താക്കി. ധോണി സ്റ്റമ്പ് ചെയ്തു പുറത്താക്കുന്ന 64-ാമത്തെ ബാറ്റ്സ്മാനാണ്. ആന്‍ഡര്‍സണ്‍.
ഇതോടെ ധോണി സ്റ്റമ്പിംഗിലൂടെ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കുന്ന രണ്ടാമത്തെ കളിക്കാരനായി. 197 മത്സരങ്ങളില്‍ 189 ഇന്നിംഗ്സില്‍ 90 ബാറ്റ്സ്മാന്മാരെ പുറത്താക്കിയ പാക്കിസ്ഥാന്റെ കംറാന്‍ അക്മലാണ് ഒന്നാം സ്ഥാനത്ത്. ധോണിയുടെ മികവില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സ് ഡല്‍ഹിയെ 168 റണ്‍സിലൊതുക്കിയെങ്കിലും അവര്‍ക്ക് വിജയം നേടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: