കൊച്ചി: കണ്ണൂരില്‍ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന നരനായാട്ട് അവസാനിപ്പിക്കാന്‍ ശക്തമായ നടപടി കൈക്കൊള്ളുന്നില്ലെന്നാരോപിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ് ഗവര്‍ണ്ണര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
പിണറായി വിജയന് കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവര്‍ണ്ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണ്ണറുടെ ഇടനില ആവശ്യമുണ്ടോ? മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയത്. ഒരു ഗവര്‍ണ്ണര്‍ക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികള്‍ ഉണ്ട്.
അത് ചെയ്യാന്‍ പറ്റുമോ എന്നതാണ് ചോദ്യം. മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താനും കണ്ണൂരിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യം. അല്ലാതെ ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്. ഈ സംഘടനക്ക് അത് വാങ്ങി ശീലവുമില്ല. രമേശ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: