കായണ്ണ: കായണ്ണ പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി. ഓരോ വീടുകളില്‍ നിന്നും 40 രൂപ വാങ്ങി കുടുംബശ്രീ പ്രവര്‍ത്തകരെ കൊണ്ടാണ് മാലിന്യങ്ങള്‍ ശേഖരിപ്പിച്ചത്. മാലിന്യങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോവും എന്നായിരുന്നു പഞ്ചായത്ത് അധിക്യതര്‍ നാട്ടുകാരെ അറിയിച്ചിരുന്നത്.
എന്നാല്‍ ഒരുമാസമായി ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ റോഡരികില്‍ കിടക്കുകയാണ്. മഴ പെയ്തതോടെ മാലിന്യങ്ങള്‍ കൊതുകുകളുടെ വിഹാരകേന്ദ്രങ്ങളായി മാറി. മാലിന്യം കൊണ്ടു പോകാമെന്ന് ഏറ്റ കരാറുകാര്‍ മുങ്ങിയതു കൊണ്ടാണ് മാലിന്യങ്ങള്‍ റോഡരികില്‍ കിടക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: