പറമ്പില്‍കടവ്: പറമ്പില്‍കടവ് എംഎഎംയുപി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ വിതരണത്തില്‍ അഴിമതി നടത്തിയതിന് പ്രധാനാധ്യാപകന് കെ.സി. ദേവാനന്ദന് നായരെ സസ് പെന്റ് ചെയ്തു. കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശാനുസരണം സ്ക്കൂള് മാനേജര്‍ ആണ് സസ്പെന്റ് ചെയ്തത്. പിടിഎ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്ക്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധ പ്പെട്ടാണ് അദ്ധ്യാപകനെതിരെ പ്രധാനമായി ആരോപണം ഉയര്‍ന്നത്. കൂടാതെ സ്ക്കൂളി ലെ പ്രധാനപ്പെട്ട കാര്യങ്ങള്‍, ആഘോഷങ്ങള്‍, യാത്രകള്‍, എന്നിവയിലെല്ലാം പ്രധാനഅധ്യാപകന് ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളുന്നതായും പിടിഎ ആരോപിച്ചിരുന്നു. സ്ക്കൂള് ഫണ്ടില്‍ നിന്നും മൂവായിരം രൂപയില്‍ കൂടുതല്‍ ചെലവഴിക്കണമെങ്കില്‍ പിടിഎ യോഗം ചേര്‍ന്ന് തീരുമാനിക്കണം എന്നാണ് നിയമം.
2016 ഡിസംബര്‍ മാസം വിതരണം ചെയ്ത പാലിന്റെ അളവിനെകുറിച്ചും പരാതി ഉയര്‍ന്നിരുന്നു. പാല് വിതരണം നടത്തിയ വകയില്‍ നൂറ്റി ഇരുപത് ലിറ്റര്‍ വീതം ഏഴ് ദിവസത്തേക്ക് 30,240 രൂപയുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. എന്നാല്‍ മില്‍ക്ക് രജിസ്റ്ററില്‍ നൂറ് ലിറ്റര്‍ പാല് വീതം നാല്ദിവസം മാത്രമാണ് വിതരണം ചെയ്ത കണക്കുള്ളത്. എന്നാല്‍ രണ്ട് ദിവസം മാത്രമേ പാല് വിതരണം നടന്നിട്ടുള്ളു എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്ക്കൂള് ഫണ്ട് എന്‍എസ്എസ് ക്യമ്പിന് വേണ്ടി വകമാറ്റി എന്ന ആരോപണവും ഉണ്ടായിരുന്നു. മാത്രമല്ല പാല് വിതരണത്തെകുറിച്ച് മാസാന്ത്യ റിപ്പോര്‍ട്ടില്‍ രണ്ട് വ്യത്യസ്ത കണക്കാണ് പ്രധാനഅധ്യാപകന് ഹാജരാക്കിയത്.
വിദ്യാര്‍ത്ഥികളുടെ യൂണി ഫോം വാങ്ങിക്കുമ്പോള്‍ പാലിക്കേണ്ട സര്‍ക്കാര്‍ നിര് ദ്ദേശങ്ങള് പാലിക്കാതെയാണ് പ്രധാന അധ്യാപകന് സ്ക്കൂ ള്‍ ഫണ്ട് ചെലവഴിച്ചത്. ഇതിന് പിടിഎയേയുമായി ആലോചിക്കുകയോ പര്‍ച്ചേസിംഗ് കമ്മറ്റി രൂപീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് പ്രധാനഅധ്യാപകനായ കെ.സി. ദേവാ നന്ദന് നായരെ പതിനഞ്ച് ദിവസത്തേക്ക് സസ്പെന്റ് ചെയ്തത്.
പ്രധാനാധ്യപകന് പദവി ദുരുപയോഗിച്ചതിനും കൃത്യവിലോപം നടത്തിയതിനും സാമ്പത്തിക അഴിമതിക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സസ്പെന്ഷന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എല്‍പിഎസ്എ എ. റഷീദയെ പകരം ചാര്‍ജ് ഏല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: