എരുമേലി: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നടപടിയെടുത്തവര്ക്കെതിരെയുള്ള എല്ലാ നടപടികളും പിന്‍വലിച്ചെന്ന് കെ.പി.സി.സി എന്നാല്‍ അത് അംഗീകരിക്കാതെ എരുമേലി കോണ്‍ഗ്രസും രംഗത്ത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വ്യാപകമായി നടന്ന വിമത പ്രവര്‍ത്തനം യുഡിഎഫിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണുണ്ടാക്കിയത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിവര്ക്കെതിരെയുള്ള നടപടി പിന്‍വലിക്കാന്‍ കെപിസിസി തയ്യാറായത്.
എരുമേലി ബ്ലോക്ക് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ബിനു മറ്റക്കെതിരെ വിമതനായി റെജി അമ്പാറ മത്സരിക്കുകയും ഇവിടെ എല്‍ഡിഎഫ് ജയിക്കുകയുമായിരുന്നു. ചേനപ്പാടി വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാജപ്പന് നായര്‍ക്കെതിരെ മാത്തുക്കുട്ടിയും, എയ്ഞ്ചല്‍വാലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കു വേണ്ടി ബിജു കാരപ്ലാക്കലും പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് മൂന്നു പേരെയും ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
എരുമേലിക്ക് പുറമേ സമാനമായി മുണ്ടക്കയത്തും, പാറത്തോട്ടിലും വിമത പ്രവര്‍ത്തനം നടത്തുകയും പുറത്താക്കിയവരെ പിന്നീട് തിരിച്ചെടുക്കാനും കെപിസിസി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ കെപിസിസിയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടുവെങ്കിലും എരുമേലി കോണ്‍ഗ്രസ് അത് അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്. എയ്ഞ്ചല്‍വാലിയില്‍ നടന്ന പമ്പാവാലി മേഖല കോണ്‍ഗ്രസ് (ഐ) യോഗത്തില്‍ കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് തന്നെയാണ് വിമതര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചതായി പറഞ്ഞത്.
കോണ്‍ഗ്രസ് നേതൃത്വം തന്നെ വിമതര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ അത് അംഗീകരിക്കാതെ പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നും ഐഎന്റ്റിയുസി പൂഞ്ഞാര്‍ റീജണല്‍ കമ്മറ്റി പ്രസിഡന്റ് നാസര്‍ പനച്ചി പറഞ്ഞു.
വിമതര്‍ക്കെതിരെയുള്ള നടപടി സ്വീകരിച്ചത് ഡിസിസി യാണെന്നും ഇവരെ തിരിച്ചെടുത്തുവെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ഡിസിസി നേതൃത്വവും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: