ജമ്മു: നിയന്ത്രണരേഖയില്‍ തുടരെ നാലാം ദിവസവും പാക്കിസ്ഥാന്റെ വെടിവെപ്പ്. ഇന്നലെ രാവിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലുണ്ടായ വെടിവെപ്പില്‍ രണ്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതോടെ അവര്‍ പിന്‍വാങ്ങിയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മേത്ത ജമ്മുവില്‍ പറഞ്ഞു.
രാവിലെ ഏഴേകാലോടെ മോട്ടാറുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതേത്തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളിലെ 100 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജനഗഢ്, ഭവാനി, ലാം മേഖലകളും പാക് സൈന്യം ലക്ഷ്യമിടുന്നു. പ്രദേശത്തു നിന്ന് 1,500ലധികം പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം തുടങ്ങിയെന്നും മനീഷ് മേത്ത പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി സ്കൂളുകളും പ്രവര്‍ത്തിക്കുന്നില്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെടിവെപ്പില്‍ ബിഎസ്എഫ് ജവാനും സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷെല്ലുകള്‍ പതിപ്പ് വീടുകളും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: