സ്വന്തം ലേഖകന്‍
കൊല്ലം: പാവപ്പെട്ടവന് ആശ്രയമാകേണ്ട ജില്ലാ ആശുപത്രിയും പണപിരിവിന്റെ കേന്ദ്രമാകുന്നു. അത്യാധുനികസംവിധാനത്തേക്ക് ആശുപത്രിയെ ഉയര്‍ത്തുമെന്ന് അധികാരികള്‍ പറയുമ്പോഴും ഓരോ നൂതനസംവിധാനങ്ങളിലൂടെയും രോഗികളെ പിഴിയുന്ന കാഴ്ചയാണ് ആശുപത്രിയിലുള്ളത്.
കവാടം കടന്നെത്തുമ്പോള്‍ വാഹന പാര്‍ക്കിങിന്റെ പേരില്‍ തുടങ്ങും പണപിരിവ്. രക്തപരിശോധന, എക്സ്റേ, സ്കാനിങ്, എംആര്‍ഐ സ്കാന്‍ എന്നിവയ്ക്ക് പുറമേ ഇപ്പോള്‍ കണ്ണ് പരിശോധിക്കുന്ന സ്ഥലത്തും നല്‍കണം ഫീസ്. കണ്ണിലെ പ്രഷര്‍ നോക്കുന്നതിന് രോഗികളില്‍ നിന്നും ഈടാക്കുന്നത് 20 രൂപയാണ്. ഇത് അടയ്ക്കാന്‍ നിവര്‍ത്തിയില്ലാത്ത രോഗികള്‍ക്ക് പിന്നെ പരിശോധനയില്ല. ഒപി ടിക്കറ്റെടുക്കാന്‍ നില്‍ക്കുന്നിടത്ത് അഞ്ചുരൂപയാണ് രോഗികള്‍ നല്‍കേണ്ടത്. പിന്നീട് അങ്ങോട്ടുള്ള എല്ലാ പരിശോധനയ്ക്കും പണം നല്‍കണം. റേഷന്‍ കാര്‍ഡ് നോക്കിയാണ് ഫീസ് ഇളവും. മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്കും പണം നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ നല്‍കുമ്പോഴാണ് സാധാരണക്കാരില്‍ നിന്നും അധികാരികള്‍ പണം ഈടാക്കുന്നത്.
ഭൂരിഭാഗം മരുന്നുകളും പുറത്തുനിന്നെടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഡോക്ടര്‍മാരുടെ എണ്ണക്കുറവ് ഉണ്ടെങ്കിലും താത്കാലിക ജീവനക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: