ചേര്‍ത്തല: മാലിന്യം നിറഞ്ഞ് എഎസ് കനാല്‍. മൂക്കുപൊത്തി നഗരവാസികള്‍. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള എഎസ് കനാല്‍ അധികൃതരുടെ അവഗണനമൂലം നാശത്തിന്റെ വക്കിലാണ്.
ആലപ്പുഴ ചേര്‍ത്തല നഗരങ്ങളെ ബന്ധിപ്പിക്കുന്ന തോട് മാലിന്യവാഹിയായി മാറിയിട്ട് പതിറ്റാണ്ടായി. ഒരുകാലത്ത് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ചരക്കുകള്‍ എത്തിച്ചിരുന്ന കൂറ്റന്‍ വള്ളങ്ങള്‍ അടക്കം സഞ്ചരിച്ചിരുന്ന തോട് മാംസ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ അടിഞ്ഞുകൂടി ദുര്‍ഗന്ധം പരത്തുന്ന സ്ഥിതിയാണ്.
ജലഗതാഗത്തിനും മുട്ടം അങ്ങാടിയിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിനും ഉപയോഗിച്ചിരുന്ന പഴമയുടെ ചരിത്രംപേറുന്ന ജലപാതയുടെ ശോചനീയാവസ്ഥക്ക് നേരെ അധികൃതര്‍ കണ്ണടക്കുകയാണ്. കുറിയമുട്ടം കായലില്‍ നിന്ന് ആരംഭിക്കുന്ന തോട്ടിലെ ഒഴുക്ക് നിലച്ച സ്ഥിതിയാണ്. മുട്ടം മാര്‍ക്കറ്റിലെയും നഗരത്തിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് തോട്ടിലേക്കാണ്.
തോടിന്റെ കരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍ ഇവിടെ നിന്ന് ശേഖരിക്കുന്ന ജലം ഉപയോഗിച്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് വില്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വര്‍ഷം തോറും വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ നഗരസഭ അധികാരികള്‍ കോടികള്‍ മുടക്കുമ്പോളും തോടിന്റെ ദുസ്ഥിതിക്ക് നേരെ മുഖം തിരിക്കുന്നതായാണ് വിമര്‍ശനം. ജനപ്രതിനിധികളും തോടിന്റെ നവീകരണത്തിനായി പദ്ധതിയൊരുക്കാന്‍ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: