ന്യൂദല്‍ഹി: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന് പിടിയിലായി. ഇയാളില്‍നിന്ന് പാക്കിസ്ഥാന് പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും പിടികൂടി. സശസ്ത്ര സീമാ ബെല്‍ സേനയാണ് ഇയാളെ പിടികൂടിയത്.
മുപ്പത്തിനാലുകാരനായ നസീര്‍ അഹമ്മദ് എന്നയാളാണ് പിടിയിലായത്. നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. 2003 മുതല്‍ ഇയാള്‍ പാകിസ്താനില്‍ താമസിച്ചിരുന്നതായി രേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: