കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് ഹിന്ദു അവകാശ സംരക്ഷണയാത്രയ്ക്ക് തുടക്കമായി. ഭൂരഹിതര്‍ക്ക് ഭൂമി, പട്ടികജാതി വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി, സ്ത്രീ സുരക്ഷ, ക്ഷേത്ര വിമോചനം, കേരള സമൂഹത്തിന് സ്വാഭിമാനം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ നടത്തുന്ന ഹിന്ദു അവകാശ സംരക്ഷണയാത്ര ഉപ്പളയില്‍ വജ്രദേഹി മഠം ഗുരുപുരം സ്വാമി ശ്രീ രാജശേഖരാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു.
ക്ഷേത്രങ്ങള്‍ ക്ഷേത്ര വിശ്വാസി ഭരിക്കട്ടെയെന്ന് ഹിന്ദു അവകാശ പ്രഖ്യാപനം നടത്തിക്കൊണ്ട് ശശികല ടീച്ചര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍ മോചിപ്പിക്കണം. പുതുതായി ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാറിനെ അനുവദിക്കരുത്. നിരവധി ക്ഷേത്ര ഭൂമികളാണ് ഇന്ന് കയ്യേറിയിരിക്കുന്നത്. പള്ളിയും ക്രിസ്ത്രീയ പുരോഹിതന്മാരും തള്ളിപ്പറഞ്ഞ കുരിശിനെയാണ് മുഖ്യമന്ത്രി തൊടരുതെന്ന് പറയുന്നത്. കയ്യേറ്റ ഭൂമിയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കുരിശ് മത ചിഹ്നമാണെന്ന് പറയുന്നതിലും നല്ലത് മുഖ്യമന്ത്രി നീളന്‍ കുപ്പായമിട്ട് തെരുവിലിറങ്ങുന്നതാണെന്ന് ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
പിണറായി ഭരണത്തില്‍ ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരായി ജീവിക്കേണ്ടി വന്നിരിക്കുകയാണെന്ന് ഗുരുപുരം സ്വാമി ശ്രീ രാജശേഖരാനന്ദ പറഞ്ഞു. ഹിന്ദു മത സ്ഥാപനങ്ങളുടെ പണം സര്ക്കാറെടുക്കുന്നു. മറ്റ് മത സ്ഥാപനങ്ങളുടെ പണമെന്തു കൊണ്ട് എടുക്കുന്നില്ലായെന്ന് ഹിന്ദു ചോദിച്ച് പോയാല്‍ അത് വര്‍ഗ്ഗീയതയാണെന്ന് പറയുന്ന സര്‍ക്കാറാണ് ഇന്ന് കേരളത്തിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപ്പള ഐല ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിന്റെ സര്‍ക്കാര്‍ കയ്യേറിയ ഭൂമിയില്‍ നിന്ന് ഹൈന്ദവ നേതാക്കന്മാരുടെ നേതൃത്വത്തില്‍ ഉപ്പള നഗരത്തിലേക്ക് പ്രകടനം നടത്തി. സ്വാഗത സംഘം അദ്ധ്യക്ഷന്‍ ഗോപാല്‍ ഷെട്ടി അരിബയല്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ആമുഖ ഭാഷണം നടത്തി. മഹിളാ ഐക്യവേദി സസ്ഥാന അദ്ധ്യക്ഷ നിഷ, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഷിബിന്‍ തൃക്കരിപ്പൂര്‍, അദ്ധ്യക്ഷന്‍ കരുണാകരന് മാസ്റ്റര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് വാമനാചാര്യ, സംഘടനാ സെക്രട്ടറി രാജന് മൂളിയാര്‍, സതികൊടോത്ത്, ദേശീയ വിശ്വകര്‍മ്മ ഫെഡറേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സീതാറാമാചാര്യ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് അയ്യപ്പനായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് ജില്ലാ സമാപന കേന്ദ്രമായ തൃക്കരിപ്പൂരില്‍ ഉച്ചയ്ക്ക് 2.30 ന് യാത്രയുടെ ഭാഗമായി കെ.എം.കെ.ഹാളില്‍ വെച്ച് അമ്മമാര്‍ക്ക് മാതൃത്വം തന്നെ നേതൃത്വമെന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. സെമിനാറില്‍ കെ.പി.ശശികല പ്രഭാഷണം നടത്തും. നാലുമണിക്ക് അമ്മാരുടെ നേതൃത്വത്തില്‍ സമാപന സമ്മേളന നഗരിയായ തൃക്കരിപ്പൂര്‍ ടൗണിലേക്ക് പ്രകടനത്തോടു കൂടി ശശികല ടീച്ചറെ ആനയിക്കും. ജില്ലാ സമാപന സമ്മേളനം തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് യോഗി സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് പി.പി. ബാലചന്ദ്രന് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: