കറാച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിനെ അറസ്റ്റ് ചെയ്തത് ജിഹാദിന്റെ പേരില്‍ ഭീകരവാദം പടര്ത്തിയതിനെന്ന് പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജമാത്ത് ഉദ് ദാവയുടെ തലവന്‍ കൂടിയായ ഹാഫിസിനേയും നാല് അനുയായികളേയുമാണ് നേരത്തേ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി 90 ദിവസത്തേക്കു കൂടി നീട്ടിയ പഞ്ചാബ് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ഹാഫിസ് നല്കിയ അപ്പീല്‍ ജുഡീഷ്യല്‍ സമിതി പരിഗണിക്കുമ്പോഴാണ് മന്ത്രാലയം ഈ നിലപാടു സ്വീകരിച്ചത്.
കശ്മീരികളുടെ ശബ്ദം ഉന്നയിക്കുന്നതില്‍ നിന്ന് തന്നെ തടയാനാണ് അറസ്റ്റെന്ന് ജുഡീഷ്യല്‍ സമിതിക്കു മുന്നില്‍ ഹാഫിസ് പരാതി പറഞ്ഞു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇതിനെ എതിര്‍ത്തു. സമൂതത്തില് ഭീകരത വളര്‍ത്താന്‍ ശ്രമിക്കുന്നതിനാണ് അറസ്റ്റെന്ന് മന്ത്രാലയത്തിന്റെ അഭിഭാഷകന് അറിയിച്ചു.
സഫര്‍ ഇക്ബാല്‍, അബ്ദുള്‍ റഹ്മാന് ആബിദ്, ക്വായിസ് കാഷിഫ് നിയാസ്, അബ്ദുള്ള ഉബൈദ് എന്നിവരെയാണ് ഹാഫിസിനൊപ്പം അറസ്റ്റ് ചെയ്തത്.
അറസ്റ്റിന്റെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ ജുഡീഷ്യല്‍ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: