ചെറുതുരുത്തി: നാലു ദിവസമായി പാഞ്ഞാള്‍ തോട്ടത്തില്‍ മനയില്‍ നടന്ന മഹാ കിരാത രുദ്രയജ്ഞത്തിന് പരിസമാപ്തിയായി. ഞായറാഴ്ച കാലത്ത് 5.30-ന് പ്രത്യക്ഷ മഹാഗണപതി ഹോമം, കളഭാഭിഷേകം, ഉഷ പൂജ, വേദഘോഷം, സുകൃത ഹോമം, മഹാ കിരാത രുദ്ര ഹോമം സമര്‍പ്പണം എന്നിവ നടന്നു. 8.30 ന് ചോറ്റാനിക്കര വിജയന് മാരാര്‍, ചെര്‍പ്പുളശ്ശേരി ശിവന്, തിരുവില്ലാ മലഹരി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചവാദ്യം, പാഞ്ഞാളിലെത്തിയ ആയിരകണക്കിന് ജനമനസ്സുകളെ കോരിതരിപ്പിച്ചു.
തുടര്‍ന്ന് കാവടിയാട്ടം, ഡബ്ബിള്‍ തായമ്പക, സഹസ്രദീപകാഴ്ച, ദീപാരാധന എന്നിവയും നടന്നു. വൈകീട്ട് ഏഴുമണിയ്ക്ക് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ പത്മശ്രീ, പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തില്‍ നടന്ന മേളം പ്രകൃതിയെ പോലും ആനന്ദത്തില്‍ ആറാടിച്ചു. തുടര്‍ന്ന് വേട്ടേക്കരന്റെ കളംപൂജ, കളംപാട്ട്, പന്തീരായിരം നാളികേരം ഏറ് എന്നിവ നടന്നു.
യജ്ഞ നാളുകളിലെല്ലാം ഇവിടെയെത്തിയ ഭക്തര്‍ക്കു വേണ്ടി മൂന്ന് നേരവും അന്നദാന പുരയില്‍ പാതിരി കുന്നത്ത്മന നീലകണ്ഠന് നമ്പൂതിരിയുടേയും, എരിയങ്കലത്ത് മന അനി നമ്പൂതിരിയുടേയും നേതൃത്വത്തില്‍ വിഭവസമൃദ്ധമായ സദ്യയും നല്കി. ദിവസം മൂവായിരത്തോളം പേര്‍ക്ക് അന്നദാനത്തില്‍ പങ്കെടുത്തു.
15 ന് തിങ്കളാഴ്ച പുലര്‍ച്ചെ 4ന് കൂറ വലിയ്ക്കുന്നതോടെ ഈ വര്‍ഷത്തെ മഹാ കിരാത രുദ്രയജ്ഞത്തിന് പരിസമാപ്തിയാവും ഇനി അടുത്തവര്‍ഷത്തേയ്ക്കുള്ള കാത്തിരിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: