കോട്ടയം : പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് 24 മണിക്കൂര്‍ സമരം ജനങ്ങളെ വലച്ചു. ജില്ലയില്‍ സപ്ലൈക്കോയുടെയും സ്വകാര്യ കമ്പനിയുടെ ഏതാനും പമ്പുകള്‍ മാത്രമാണ് തുറന്നത്. തുറന്ന പമ്പുകളില്‍ അര്‍ദ്ധരാത്രി മുതല്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
രാവിലെ വാഹനങ്ങളുടെ തിരക്ക് മൂലം ഗതാഗതവും തടസ്സപ്പെട്ടു. കോടിമതയിലെ പമ്പില്‍ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് ഇടപടേണ്ടി വന്നു. കമ്മീഷന് വര്‍ധിപ്പിക്കാമെന്ന ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടാണ് പമ്പുടമകള്‍ സമരം നടത്തുന്നത്. ഗ്രാമീണ മേഖലകളിലാണ് സമരം കൂടുതല്‍ ബാധിച്ചത്. ഇന്ധനം തീരാന്‍ സാധ്യതയുണ്ടെന്ന് കണ്ട് രാവിലെ മുതല്‍ വാഹനങ്ങള്‍ തുറന്ന പമ്പുകള്‍ക്ക് മുമ്പില്‍ കിടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: