ബെര്മഗാമോ: കളിയവസാനിക്കാന്‍ മൂന്ന്് മിനിറ്റുശേഷിക്കെ ജെറാര്‍ഡ് ഡ്യൂലോഫിയു നേടിയ ഗോളില്‍ എസി മിലാന് സമനില.സിരീ എ യില്‍ അവര്‍ അറ്റാലന്റയുമായി സമിനില പിടിച്ചു. (1-1)
കഴിഞ്ഞ നാലുമത്സരങ്ങളില്‍ ജയം നേടാന്‍ കഴിയാതെ പോയ എസി മിലാന് ഈ സമനില ആശ്വാസമായി. ഒരുപോയിന്റു ലഭിച്ച അവര്‍ ഇപ്പോള്‍ പോയിന്റു നിലയില്‍ ആറാം സ്ഥാനത്താണ്.
അതേസമയം കഴിഞ്ഞ എട്ടുമത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന അറ്റാലന്റ നിലവില്‍ അഞ്ചാംസ്ഥാനത്താണ്.ഇതോടെ യുറോപ്പ ലീഗിന്റെ അടുത്ത ടേമില്‍ കളിക്കാന്‍ അവര്‍ക്ക് യോഗ്യത ലഭിച്ചു.
ഹോം ഗ്രൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് റോമയോട് തകര്‍ന്നടിഞ്ഞ എസി മിലാന് അറ്റാലന്റക്കെതിരെയും തുടക്കത്തില്‍ മികച്ച പ്രകടനം നടത്താനായില്ല. പിഴവു വരുത്തിയ ഗോളി ഡോന്നാറുമ്മ ഗോളും വഴങ്ങി. 44-ാം മിനിറ്റിലാണ് അറ്റാലന്റയുടെ ആന്ദ്രെ കോണ്ടി ഗോളിയുടെ പഴിവ് മുതലാക്കി ഗോള്‍ നേടിയത്.ഇടവേളയ്ക്ക് അവര്‍ 1-0 ന് മുന്നില്‍ നിന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുളള എസി മിലാന്റെശ്രമങ്ങള് പാഴായതോടെതോല്വി മണത്തു.എന്നാല്‍ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഡ്യുലോഫിയൂ മിലാന്റെ രക്ഷകനായി.നിര്‍ണായക ഗോളിലുടെ ഡ്യുലോഫിയു ടീമിനെ തോല്‍വിയില്‍നിന്ന് കരകയറ്റി ഒരുപോയിന്റു സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: