ഏറ്റുമാനൂര്‍: സര്‍ക്കാര്‍ തലത്തില്‍ ക്ഷേത്രങ്ങള്‍ കൈവശപ്പെടുത്തുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 51ാം വാര്‍ഷിക സമ്മേളനത്തിന് ഏറ്റുമാനൂരില്‍ സമാപനമായി.
ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സഭയ്ക്ക് മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. തുടര്‍ന്നു മുന്‍ യുജിസി വൈസ് ചെയര്മാന് ഡോ. വി. എന്‍. രാജശേഖരന് പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സഭയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്. മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക്, ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാരിന്റെ കൈകടത്തലുകള്‍ അവസാനിപ്പിച്ച് പൂര്‍ണമായും ക്ഷേത്രം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നും, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ പോലെയല്ല സമ്പൂര്‍ണമായും തന്ത്ര ശാസ്ത്രത്തെ അടിസ്ഥാനമാക്കി രൂപകല്പന ചെയ്തിട്ടുള്ളതാണ് ക്ഷേത്രങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച തിരുവിഴാ ജയശങ്കര്‍ (നാദസ്വരം), മാത്തൂര്‍ ഗോവിന്ദന് കുട്ടി (കഥകളി), മാതംഗി സത്യമൂര്‍ത്തി (സംഗീതം), ഡോ. കെ. ജയകുമാര്‍ (കാര്‍ഡിയോളജിസ്റ്റ്, കോട്ടയം മെഡിക്കല്‍ കോളേജ്), ഡോ. വി.കെ. രാധാകൃഷ്ണന് (സൈക്യാട്രിസ്റ്റ്), ഡോ. പി. വി. വിശ്വനാഥന് നമ്പൂതിരി (സംസ്കൃതം, ഹൈന്ദവ ധര്‍മ്മ പ്രചരണം), ഡോ. ജയദേവന് നമ്പൂതിരി (ഗോസംരക്ഷണം), പി. എന്‍. ഗോപാലകൃഷ്ണന് (ഹിന്ദു ധര്‍മ്മപ്രവര്‍ത്തനങ്ങള്‍), വൈക്കം ഗോപകുമാര്‍ (ഹിന്ദു ധര്‍മ്മപ്രവര്‍ത്തനം), കൃഷ്ണപ്രസാദ് (ജൈകൃഷി) എന്നിവരെ ആദരിച്ചു.
ധര്‍മ്മരക്ഷാ സമ്മേളനത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.സി.വി നമ്പൂതിരി അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.കെ. കുഞ്ഞ്, സ്വാമി ആത്മാനന്ദ തീര്‍ത്ഥ, ശാന്ത എസ്.പി എന്നിവര്‍ സംസാരിച്ചു.
സംഘടനാ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ. നാരായണന് കുട്ടി റിപ്പോര്‍ട്ടും, ട്രഷറര്‍ ഇ. കുഞ്ഞിരാമന് കണക്കും അവതരിപ്പിച്ചു. പ്രവര്‍ത്തക സമിതി രൂപീകരണത്തിനുശേഷം താളമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ശോഭായാത്ര നടന്നു. സമാപന സമ്മേളനത്തില്‍ സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.എം.ഗോപി അധ്യക്ഷത വഹിച്ചു. കല്‍ക്കത്ത ബേലൂര്‍ മഠം സ്വാമി സ്വപ്രഭാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ. ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. നാരായണന്, വി. എസ്. രാമസ്വാമി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: