ഇരിട്ടി: കേളകം പൊയ്യമലയില്‍ പ്രവര്‍ത്തിക്കുന്ന കൊട്ടിയൂര്‍ സ്റ്റോണ്‍ ക്രഷറിനെതിരെ നാട്ടുകാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. മുമ്പ് ജില്ലാ കലക്ടര്‍ക്കും, ജിയോളജി വകുപ്പിനും, കേളകം ഗ്രാമ പഞ്ചായത്തു അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും ഫലപ്രദമായ തുടര്‍ നടപടികള്‍ വൈകിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
കേളകം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരന്തരമുണ്ടാവുന്ന സ്ഫോടനങ്ങള്‍ വന്‍ പ്രകമ്പനം സൃഷ്ടിക്കുന്നതായും ഇതുമൂലം വെണ്ടേക്കുംചാല്‍, മേമല, അടക്കാത്തോട് പ്രദേശങ്ങളിലെ ജന ജീവിതം തന്നെ ഭീഷണിയിലാണെന്നും, ക്വാറി പ്രവര്‍ത്തിക്കുന്ന മലയുടെ എതിര് ഭാഗത്തെ വീടുകള്‍ക്ക് വിള്ളലുകള്‍ വീഴുന്നതായും കുടിവെള്ള സ്ത്രോതസ്സുകള്‍ വരളുന്നതായും നാട്ടുകാര്‍ പരാതിയില്‍ പറയുന്നു. ക്വാറി പ്രവര്‍ത്തിക്കുന്ന മലയുടെ എതിര്‍ഭാഗത്തെ കൃഷിയിടങ്ങളിലുള്ള പാറകള്‍ക്ക് വിള്ളലുകള്‍ വീണതിനാല്‍ താഴ്വാരത്തേക്ക് പതിക്കാനുള്ള സാധ്യതയുണ്ടെന്നും ക്വാറിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന കുടുബങ്ങളുട സുരക്ഷ ഉറപ്പാക്കാന്‍ ക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. ക്വാറിപ്രവര്ത്തിക്കുന്ന മലയുടെ എതിര് ഭാഗമായ വെണ്ടേക്കുംചാലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ശക്തമായ ഉരുള്‍ പൊട്ടലില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തകരുകയും, ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു. പ്രദേശവാസികളുടെ രക്ഷക്കായി അടിയന്തിര നടപടിയുണ്ടായില്ലങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപവല്‍കരിച്ച് പ്രക്ഷോഭം നടത്താനാണ് പ്രദേശവാസികളൂടെ തീരുമാനം. ഇതിനിടെ ക്വാറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: