തിരുവനന്തപുരം: പ്ളസ് ടു പരീക്ഷയില്‍ 83.37 ശതമാനം വിജയം. 3,05,262 പേര് ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
11,829 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4,42,434ഉം വി.എച്ച്.എസ്.ഇയില്‍ 29,444 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയ്ക്കാണ്. 87.22 ശതമാനം പേര് കണ്ണൂര്‍ ജില്ലയില്‍ വിജയിച്ചു.
ഏറ്റവും കുറവ് വിജയ ശതമാനം പത്തനംതിട്ടയിലാണ് 77.65 ശതമാനം. 83 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം ലഭിച്ചു. ഇതില്‍ എട്ട് സര്‍ക്കാര്‍ സ്കൂളുകളും പെടും. സയന്‍സ് വിഭാഗത്തില്‍ 86.25 ശതമാനവും, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 75.25 ശതമാനവും കൊമേഴ്സ് വിഭാഗത്തില്‍ 83.96 ശതമാനവുമാണ് വിജയം.
സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ ഏഴ് മുതല്‍ 13 വരെ നടക്കും. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്. സേ പരീക്ഷയ്ക്ക് 22 ന് മുന്‍പ് അപേക്ഷിക്കണം
വിഎച്ച്എസ്ഇ പരീക്ഷയില്‍ 86.79 ആണ് വിജയശതമാനം. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം 93.36 ആണ്. പാര്‍ട്ട് ഒന്നും രണ്ടും മൂന്നിലുമായി ഏറ്റവും ഉയര്‍ന്ന വിജയശതമാനം 88.67 ആണ്.
സേ പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ മേയ് 22 ന് മുന്‍പ് അത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം.
ഫലമറിയാ: http://www.examresults.kerala.gov.in/, http://www.keralaresults.nic.in/ സൈറ്റുകള്‍ സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: