പത്തനാപുരം: പട്ടാഴിയില്‍ യുവാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. നടുത്തേരി തെക്കേടത്തു മിനിഭവനില്‍ എം.ആര്.പ്രശോഭിന്റെ മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മണിയമ്മ മുഖ്യമന്ത്രിക്ക് പരാതി നല്കി.
കഴിഞ്ഞ മാസം 27ന് പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ വച്ചാണ് പ്രശോഭ് മരിച്ചത്. പട്ടാഴിയിലെ ബാറില്‍ ഇരുപത്തിയൊന്നാം തീയതി സംഘര്‍ഷം നടന്നതായും പ്രശോഭിന് മര്‍ദനമേറ്റതായും ബന്ധുക്കള്‍ പിന്നീടാണറിയുന്നത്.
വീട്ടിലേക്ക് വരുംവഴി വീണ് പരിക്കേറ്റതായി പ്രശോഭ് വീട്ടില്‍ പറഞ്ഞിരുന്നു. ശരീരത്തിന് വേദനയനുഭവപ്പെടുന്നതായി പറഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. പിന്നീട് അസുഖം കലശലായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിടവൂര്‍, കുണ്ടയം മേഖലകളിലുള്ളവരാണ് പ്രശോഭിനെ മര്‍ദിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മരണത്തിന് കാരണക്കാരായവരെ പിടികൂടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എം.ആര്.പ്രദീപ്,ബിജുകുമാര്‍,കൃഷ്ണകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: