ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കൊലയാളിയുടേതാണെന്നും അവര്‍ക്ക് മനുഷ്യജീവന്റെ വിലയെന്തെന്ന് അറിയില്ലെന്നും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പ്രകാശ്ബാബു. യുവമോര്‍ച്ച സെകക്രട്ടറിയേറ്റ് ഉപരോധ പ്രഖ്യാപന കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷം കേരളത്തെ കണ്ണീരിലാഴ്ത്തിയെന്നും 1,100 സ്ത്രീ പീഡനങ്ങള്‍, 7,200 ദളിത് പീഡനങ്ങള്‍, 19 രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവ ഭരണമേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 25ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ജില്ലയില്‍ നിന്ന് മൂവായിരം പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. ഹര്ഷന് അദ്ധ്യക്ഷനായി.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് മുഖ്യപ്രഭാഷണം നടത്തി. സജീവ്്ലാല്‍, പ്രമോദ് കാരയ്ക്കാട്, ബസിത്ത്കുമാര്, ശ്രീരാജ്, സ്റ്റാലിന്, സുസ്മിത, ശ്യാംകൃഷ്ണന്, ഉമേഷ് സേനാനി, ബിനുദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: