മണ്ണഞ്ചേരി: പൂട്ടികിടക്കുന്ന പാതിരപ്പള്ളി എക്സല്‍ ഗ്ലാസ്സ് ഫാക്ടറിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തമായ തീരുമാനം എടുക്കണമെന്ന് തൊഴിലാളികളുടെ കൂട്ടായ്മ. ഒന്‍പത് വര്‍ഷമായി തൊഴില്‍ സ്ഥിരതയില്ലാത്ത വ്യവസായശാലയായി ഈ ഫാക്ടറി മാറിയെന്ന് സ്ഥാപനത്തിലെ തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനിടെ 18 മാസം സര്‍ക്കാരിന്റെ സഹായം വാങ്ങി സ്ഥാപനത്തിന്റെ ഉടമയായ പ്രശാന്ത് സൊമനിയ കമ്പനി പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതിനുശേഷം ഒരു കാരണവുമില്ലാതെ കമ്പനി ലോക്കൗട്ട് ചെയ്യുകയായിരുന്നു. കമ്പനി പ്രവര്‍ത്തിപ്പിക്കുകയോ സ്ഥാപനം അടച്ചതായി പ്രഖ്യാപിക്കുകയൊ ചെയ്യണം എന്നാണ് തൊഴിലാളി കൂട്ടായ്മയുടെ ആവശ്യം. നിലവിലെ തൊഴില്‍ നിയമം അനുസരിച്ച് തൊഴില്‍ശാല അടച്ചുപൂട്ടിയാല്‍ ഒട്ടേറെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വ്യവസ്ഥയുണ്ട്.
എന്നാല്‍ എക്സല്‍ ഗ്ലാസ്സസ് അടഞ്ഞതായി രേഖകള്‍ അധികൃതരുടെ മുന്നിലില്ല. ഈ അവ്യക്തത നീക്കാനാണ് തൊഴിലാളികള്‍ കമ്പനിക്കുള്ളില്‍ തന്നെ ഒത്തുകൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: