ന്യൂദല്‍ഹി: കുല്ഭൂഷണ് യാദവ് കേസില്‍ പാകിസ്ഥാന് തിരിച്ചടി. കുല്‍ഭൂഷണിന്റെ കുറ്റസമ്മത വീഡിയോ കാണേണ്ടെന്ന് പാകിസ്ഥാനോട് അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കി. വീഡിയോ പ്രദര്‍ശിപ്പിക്കാനുള്ള പാകിസ്ഥാന്റെ നീക്കം കോടതി തടഞ്ഞു.
കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ എത്രയും വേഗം റദ്ദാക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാന് ചെയ്തത് വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണെന്നും ഇന്ത്യ കോടതിയില്‍ വ്യക്തമാക്കി.
ഇന്ത്യയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയാണ് ഹാജരായത്.ഇരു രാജ്യങ്ങള്‍ക്കും 90 മിനിറ്റ് വീതം വാദം ഉന്നയിക്കാന്‍ സമയം കൊടുത്തു. ഇന്ത്യയാണ് ആദ്യം വാദം ഉന്നയിച്ചത്. ഇരു രാജ്യങ്ങളുടേയും വാദം കേട്ട കോടതി വിധി പിന്നീട് പറയുമെന്ന് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: