രക്ഷകരുണ്ടെന്നു കരുതി അഹങ്കരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്കുള്ള നല്ല പാഠമാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ഡോ. ജേക്കബ് തോമസിന്റെ അനുഭവങ്ങള്‍. ചുവപ്പുകാര്‍ഡും മഞ്ഞകാര്‍ഡും പോക്കറ്റിലിട്ട്, പത്തിവിടര്‍ത്തി ആടാന്‍ തുടങ്ങിയ ഈ ഉദ്യോഗസ്ഥന് മുഖ്യന്റെ മാനസപുത്രനായിരുന്നു. താരാട്ടുകേട്ടുറങ്ങുന്ന പുത്രന്റെ കട്ടിലില്‍ പനി പിടിച്ചുവരുന്ന മറ്റു മക്കളെപ്പോലും കിടത്തില്ലെന്ന് ഒരു സന്ദര്‍ഭത്തില്‍ മുഖ്യന് ഭീഷണിപ്പെടുത്തുകപോലുമുണ്ടായി. ആ രക്ഷകന്റെ തണലില്‍ പുത്രന് കൈകാലിട്ടടിച്ചു കളിച്ചു.
പക്ഷേ, തള്ളയ്ക്കു പൊള്ളിയാല്‍ പിള്ളനിലത്താണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഒരുപാട് ചെയ്യണമെന്നുണ്ടായിരുന്നു. അതിനുള്ള കഴിവുമുണ്ട്. എന്നാല്‍ ഒന്നും ചെയ്യാനാകാതെ മുഖം കുനിച്ച് ഇറങ്ങിപ്പോകേണ്ടിവന്നു. പിന്നെ, ചെയ്തുവച്ചതൊക്കെ തിരുത്തിക്കുറിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മനനം ചെയ്യാനുള്ള പാഠമാണിത്.
ഇനി ഒരു മറുപാഠം കൂടിയുണ്ട്. കേസു നടത്തി സര്‍ക്കാരിനെ മുട്ടുകുത്തിച്ച് അധികാരക്കസേരയില്‍ തിരിച്ചുവന്ന ഉദ്യോഗസ്ഥന്റെ കഥ. ആ വരവിനെ ഭയന്ന് രണ്ടുദിവസംകൊണ്ട് വകുപ്പാകെ അടിമുടി അഴിച്ചുപണിതു. കസേരയില്‍ നായ്ക്കുരണപ്പൊടി വിതരണമോ എന്നുപോലും ആലോചിച്ചു. ഉദ്യോഗസ്ഥന് വന്നു. തുടരുന്നു. ഇനിയെന്ത്? ഇനി ഒന്നുമില്ല. അതുതന്നെ!
ടി.സംഗമേശന്, താഴെക്കാട്,
തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: