തൃശൂര്‍: ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെതിരേ ഈസ്റ്റ് പോലീസ് കേസെടുത്തു. സിറ്റി പോലീസ് കണ്ട്രോള് റൂമിനു എതിര്‍വശത്തുള്ള നിയമസഹായവേദി എന്ന സ്ഥാപനത്തിലെ ജോസഫ് തെക്കൂടനെതിരെയാണ് കേസ്.
മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടിയെ ഭംഗിയുള്ള പാവയെ കാണിച്ചുതരാമെന്നു പറഞ്ഞ് കടയ്ക്കുളളില്‍ കയറ്റി ഉപദ്രവിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. കാര്യങ്ങള്‍ തിരക്കിയ അമ്മയോട് കുട്ടി ഉണ്ടായ സംഭവം വിവരിച്ചു.
വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥാപനം തകര്‍ക്കുകയും ജോസഫിനെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഈസ്റ്റ് പോലീസെത്തി തെക്കൂടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇദ്ദേഹത്തിന്റെ സ്ഥാപനത്തിനെതിരേ നിരവധി പേര് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളെക്കെതിരേ ആറോളം സ്ത്രീകളെ പീഡിപ്പിച്ചതിന് ഈസ്റ്റ്, വെസ്റ്റ്, ഗുരുവായൂര്‍, കൊരട്ടി, മണ്ണുത്തി, ഒല്ലൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലും പരാതിയുണ്ട്.
കഴിഞ്ഞയാഴ്ച ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചെന്ന വിജിലന്‍സ് എസ്.ഐയെ അസഭ്യം പറഞ്ഞതിനും കേസുണ്ട്. പോലീസുകാരുടെ പരാതിയുള്‍പ്പെടെ േഇരുപതോളം കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: