മട്ടന്നൂര്‍: അമ്മയെ ആദരിക്കുക എന്നാല്‍ രാഷ്ട്രത്തെ ആദരിക്കുന്നതിന് തുല്യമാണെന്ന് ഡോ.കൂമുള്ളി ശിവരാമന് പറഞ്ഞു. കല്ലേരിക്കര സംസ്കൃതി സാംസ്കാരിക വേദി ,സംസ്കൃതി ബാലവേദി, സംസ്കൃതി വനിതാവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാതൃദിനത്തോടനുബന്ധിച്ച് നടത്തിയ മാതൃവന്ദനം 2017 പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാതാവിന്റെ ദര്‍ശനവും സ്പര്‍ശനവും പുണ്യമാണ്. ഭാരതീയാചാര്യന്മാര് ബ്രഹ്മസങ്കല്പത്തിനു പോലും സ്ത്രീയുടെ രൂപമാണ് കല്പിച്ചുവെച്ചിരിക്കുന്നത്. പുരാണങ്ങളെന്നും ഇതിഹാസങ്ങളെന്നും കേള്‍ക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നുന്നവരാണ് ഭാരതീയ സങ്കല്പത്തില് സ്ത്രീക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്ന് പറഞ്ഞു നടക്കുന്നത്. കഴുത്തില്‍ ടൈയും കെട്ടി മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ അവനെ പഠിപ്പിക്കുന്നത് മണ്ണ് തൊടരുതെന്നാണ്. അതു കൊണ്ടു തന്നെ മുത്തശ്ശിയില്‍ നിന്നും കഥകള്‍ കേള്‍ക്കാന്‍ പേരക്കിടാങ്ങള്‍ തയ്യാറാകുന്നില്ല.രാജ്യത്തെ മാതാവായും ഭൂമിയെ ദേവിയായും കാണുന്നതാണ് ഭാരതീയ സങ്കല്പമെന്നും അദ്ദേഹം പറഞ്ഞു.എന്‍.എസ്.ജി.കമാന്റോ പി.വി. മനേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. 70 കഴിഞ്ഞ അമ്മമാരേയും ,കുഞ്ഞുണ്ണി പുരസ്കാര ജേതാവ് ഡോ. കൂമുള്ളി ശിവരാമനേയും അദ്ദേഹം ആദരിച്ചു.പി.ഷിജിന് അധ്യക്ഷത വഹിച്ചു.എസ്എസ്എല്‍സി ,പ്ലസ് ടു ഉന്നത വിജയികളെ നഗരസഭാംഗം പി.വി.ഗിരിജ അനുമോദിച്ചു. കെ.കെ.കീറ്റുക്കണ്ടി, കെ.നിധീഷ് എന്നിവര്‍ സംസാരിച്ചു. കെ.കെ.ജിത സ്വാഗതവും കെ.വി.ജി ജേഷ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: