കടുത്തുരുത്തി: കടുത്തുരുത്തി ടൗണും പ്രധാന ജല സ്രോതുെകളായ വലിയതോടും ചുള്ളിത്തോടും മാലിന്യവാഹിനികളായി മാറുന്നു.
ഹോട്ടലുകളിലെയും ബേക്കറികളിലെയും മാലിന്യങ്ങള്‍ ഓടയിലൂടെ ഒഴുകി വലിയതോട്ടിലും ചുള്ളിത്തോട്ടിലും എത്തുന്നത് മൂലമാണ് ഈ രണ്ട് ജലാശയങ്ങളും മാലിന്യത്താല്‍ നിറഞ്ഞിരിക്കുന്നത്.
വെള്ളം ഇല്ലാത്തതിനാല്‍ ഓടയിലേക്ക് ഹോട്ടലുകളില്‍ നിന്നുള്ള അമിതമായ മാലിന്യം തള്ളി വിടുമ്പോള്‍ ഇവ ഒഴുകിപ്പോകാതെ തടഞ്ഞ് നില്ക്കുന്നതിനാല് ഓടകളില്‍ നിന്നും അമിതമായ ദുര്‍ഗന്ധം വമിക്കാറുണ്ട്്. ഇത് മൂലം കടുത്തുരുത്തി ടൗണിലൂടെ പലപ്പോഴും മൂക്ക് പൊത്തിയാണ് ജനങ്ങള്‍ സഞ്ചരിക്കുന്നത്.
ഓടകളില്‍ കൊതുകുകള്‍ പെരുകി സമീപവാസികള്‍ക്ക് പകര്‍ച്ച വ്യാധികള്‍ പിടിപെടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
ഞീഴൂര്‍ റോഡിലെ ബസ് സ്റ്റാന്റിലും സമീപത്തുള്ള ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ തൊഴിലളികളും സ്ഥാപനങ്ങളിലെ ജീവനക്കാരും ദുര്‍ഗന്ധത്താല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്്. വ്യാപാര സ്ഥാപനങ്ങളിലെ ശുചിമുറികളില്‍ നിന്നുമുള്ള മലിനജലം ഓടകള്വഴി വലിയതോട്ടിലേക്ക് ഒഴുക്കി വിടുന്നതായി ആരോപണമുണ്ട്്്.
വലിയതോട്ടിലും ചുള്ളിത്തോട്ടിലും രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നതും പതിവായിട്ടുണ്ട്.
പഞ്ചായത്തിന്റെ നേത്യത്വത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികളൊന്നും നടപ്പാക്കാത്തതാണ് തോടുകളിലും ഓടകളിലും മാലിന്യം കുന്നുകൂടുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റിലും ടൗണിലും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പിലാക്കിയില്ല.
മണ്‍സൂണ്‍ മഴയ്ക്ക്് മുമ്പായി പ്രശ്നത്തില്‍ അടിയന്തരമായി പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കടുത്തുരുത്തി ടൗണ്‍ അഴുക്കു ചാലായി മാറുന്നമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: