ഈരാറ്റുപേട്ട: പനിക്കാലമെത്തിയിട്ടും ഈരാറ്റുപേട്ട പിഎച്ച്സിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ദിവസേന നാനൂറോളം പേര് ഒപിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. എന്നാല്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും ഒരു ഡോക്ടര്‍ മാത്രമേ ഒപിയില്‍ ഉണ്ടാവുകയുള്ളൂ. പലരും ചികിത്സ ലഭിക്കാതെ മടങ്ങുന്നതു പതിവാണ്.
മൂന്നു ഡോക്ടര്‍മാര്‍ വേണ്ടിടത്താണ് ഒരു ഡോക്ടര്‍ മാത്രമുള്ളത്. ഇവിടെ 24 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ രാത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ല. താലൂക്ക് നിലവാരത്തിലുള്ള ആശുപത്രിയാക്കിയാല്‍ മാത്രമേ ഇതിനു പരിഹാരമുണ്ടാകൂ.
ഈരാറ്റുപേട്ട നഗരസഭ ആശുപത്രിക്കു ഭൗതിക സൗകര്യങ്ങളൊരുക്കിയിട്ടും ആരോഗ്യവകുപ്പ് ഈ ആശുപത്രിയോട് കടുത്ത അവഗണനയാണു കാണിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: