കോഴിക്കോട്: ടി.പി. ചന്ദ്രശേഖന് വധത്തിന്റെ ഗൂഢാലോചനയില്‍ താന്‍ പങ്കാളിയായിട്ടുണ്ടെന്ന് കേസില്‍ പിടിയിലായ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് വെളിപ്പെടുത്തി. തന്റെ വീട്ടില്‍ കൊലയാളി സംഘത്തിലെ ചിലര്‍ അന്തിമ ഗൂഢാലോചനയ്ക്ക് എത്തിയതും അവര്‍ക്ക് താന്‍ ഫോണ്‍ചെയ്തതും കുഞ്ഞനന്തന് സമ്മതിച്ചു.കിര്‍മാണി മനോജും കെ.സി. രാമചന്ദ്രനും കെ.കെ. കൃഷ്ണനും സി.എച്ച്. അശോകനും ചേര്‍ന്ന് നടത്തിയ ആദ്യഘട്ട ഗൂഢാലോചനയെപ്പറ്റി തനിക്ക് അറിയാമെന്ന് കുഞ്ഞനന്തന് പറഞ്ഞു.ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം അപലപനീയമാണെന്നും തനിക്കോ പാര്‍ട്ടിക്കോ ഇതില്‍ പങ്കില്ലെന്നു ആദ്യം പറഞ്ഞതിന് വിരുദ്ധമാണ് ഇത്.ഇതിനിടെ, ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ആദ്യഘട്ട ഗൂഢാലോചനകളെക്കുറിച്ചുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: