മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താംപതിപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നു.രോഹിത് ശര്‍മ നയിക്കുന്ന ടീം ഇന്ന് ക്വാളിഫെയര്‍ ഒന്ന് മത്സരത്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനെ നേരിടും. ജയിക്കുന്ന ടീം ഫൈനലില്‍ കടക്കും.
രണ്ടു തവണ ചാമ്പ്യന്മാരായ മുംബൈ പോയിന്റു നിലയില്‍ ഒന്നാം സ്ഥാനക്കാരായാണ് ക്വാളിഫെയര്‍ ഒന്നിന് യോഗ്യത നേടിയത്.പതിനാലു മത്സരങ്ങളില്‍ അവര്‍ 20 പോയിന്റു നേടി. പൂനെ 18 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്.
അവസാന ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ച മുംബൈ ടീം മികച്ച ഫോമിലാണ്.ലീഗ് മത്സരത്തില്‍ രണ്ടു തവണ തങ്ങളെ കീഴടക്കിയ പൂനെക്കെതിരെ വിജയം നേടി പ്രതികാരം ചെയ്യാനുളള ഒരുക്കത്തിലാണവര്‍.ഫോമിലുളള ഓപ്പണര്‍ പാര്‍ഥിവ് പട്ടേലും ലെന്‍ഡല്‍ സിമണ്‍സും മികച്ച തുടക്കും നല്‍കുമെന്നാണ് പ്രതീക്ഷ.പാര്‍ഥിവ് ഈ സീസണില്‍ മുംബൈയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരമാണ്.നായകന് രോഹിത് ശര്‍മ ഫോമിലേക്ക് തിരിച്ചുവന്നത് ബാറ്റിംഗിന് ശക്തി പകരും.അവസാന ഏഴുമത്സരങ്ങളില്‍
ശര്‍മ മൂന്ന് അര്‍ധ സെഞ്ചുറികള്‍ കുറിച്ചു.മിച്ചലും ബൂംറയും ഹര്‍ഭജനും നയിക്കുന്ന ബൗ്ളിംഗ് നിരയും ശക്തമാണ്.നിര്‍ണായക അവസാന മത്സരത്തില്‍ കിങ്ങ്സ് ഇവലന്‍ പഞ്ചാബിനെ നിലംപരിശാക്കിയാണ് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സ് പ്ലേ ഓഫില്‍ പ്രവേശിച്ചത്. ഓസ്ട്രേലിയന്‍ ക്യാപറ്റന് സ്റ്റീവ് സ്മിത്ത്് നയിക്കുന്ന ടീം ശക്തമാണ്.അജിങ്ക്യ രാഹനെ, സ്മിത്ത്, മുന്‍ ഇന്ത്യന്‍ നായകന് ധോണി എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്.
ഉനദ്ഘട്ട്, എസ്.താക്കൂര്‍ , ആദം സാപ്പ ്എന്നിവര്‍ അണിനിരക്കുന്ന ബൗളിംഗ് നിരയും മോശമല്ല.
നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.ഇതില്‍ ജയിക്കുന്ന ടീമും ക്വാളിഫെയര്‍ ഒന്ന് മത്സരത്തിലെ പരാജിതരും 19 ന് ് ക്വാളിഫെയര്‍ രണ്ട് മത്സരത്തില്‍ മാറ്റുരയ്ക്കും.ഇതിലെ ജേതാക്കള്‍ ഫൈനലില്‍ കടക്കും.21 ന് ഹൈദരാബാദിലാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: