തൊടുപുഴ: കാഞ്ഞാര്‍ സ്റ്റേഷനില്‍ പിടികൂടിയ വാറണ്ട് പ്രതികളെ ഉന്നത ഇടപെടലില്‍ മൂലം വിട്ടയച്ചു. മുട്ടം സ്വദേശികളായ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലം കോടതിയില്‍ ഹാജരാക്കാതെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്.
ശനിയാഴച് രാത്രിയിലാണ് സംഭവം. മുട്ടം പ്രദേശത്തെ ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം നേടാത്തതിനാല്‍ ഇവര്‍ക്ക് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
തുടര്‍ന്നും ജാമ്യം നേടാത്തതിനാല്‍ വാറണ്ടും വാറണ്ടിന് മേല്‍ പ്രൊക്കളമേഷന്‍ വാറണ്ടുമായി. തുടര്‍ന്നാണ് കാഞ്ഞാര്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ ഒരു രാത്രി സ്റ്റേഷനില്‍ കഴിയേണ്ടിവന്നെങ്കിലും പിറ്റേന്ന് രാവിലെ തന്നെ ഉന്നത ഇടപെടല്‍ മൂലം പറഞ്ഞയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: