കൊട്ടാരക്കര: സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ സഹോദരിയെ കൊന്ന് കിണറ്റിലെറിഞ്ഞ കേസില്‍ സഹോദരനെ അറസ്റ്റ് ചെയ്തതായി വാര്‍ത്താ സമ്മേളനത്തില്‍ റൂറല്‍ എസ്പി എസ്. സുരേന്ദ്രന് പറഞ്ഞു. കുരീപ്പുഴ ഐക്കര തെക്കതില്‍ വീട്ടില്‍ മണിയന് എന്ന ശശിധരന്‍പിള്ള (70) ആണ് അറസ്റ്റിലായത്.
ശാസ്താംകോട്ട മൈനാഗപള്ളി കുതിരപന്തി പടിഞ്ഞാറ്റതില്‍ സുമതികുട്ടി അമ്മ (67)യെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഈ മാസം 13 നാണ് സുമതികുട്ടിയമ്മയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയപ്പോള്‍ തലക്ക് ക്ഷതമേറ്റതായും ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കട്ടിലിലും മുറിയിലെ ഭിത്തിയിലും രക്തകറയും കട്ടിലില്‍ പൊട്ടിയ നിലയില്‍ താലിയും കണ്ടെത്തിയത്. ഇതോടെ കൊലപാതകമാണമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയത്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
സുമതിഅമ്മയുടെ മൂന്ന് സഹോദരങ്ങളില്‍ ഒരാളായ മണിയന് പലപ്പോഴും ഒറ്റക്ക് താമസിക്കുന്ന സഹോദരിയെ കാണാന്‍ എത്താറുണ്ടായിരുന്നു. 12 ന് രാത്രി 9.30 ഓടെ ഇയാള്‍ മദ്യപിച്ച് സഹോദരിയുടെ വീട്ടിലെത്തി. സഹോദരി നല്കിയ ഭക്ഷണം കഴിച്ചശേഷം ഇവരുടെ ആഭരണങ്ങള്‍ ആവശ്യപ്പെട്ടു. നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ ചെറിയ തോതില്‍ സംസാരമുണ്ടായി. തുടര്‍ന്ന് ഉറങ്ങാന്‍ കിടന്ന സഹോദരിയെ അടുക്കളയില്‍ നിന്നും അമ്മികല്ലിന്റെ കുഴവി എടുത്ത് കൊണ്ട് വന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബഹളം വയ്ക്കാന്‍ ശ്രമിച്ച ഇവരുടെ തല ഭിത്തിയില്‍ ചേര്‍ത്ത് പിടിച്ച് ഇടിക്കുകയും ചെയതു. മരണം സ്ഥിരികരിക്കാന്‍ വീണ്ടും കുഴവികൊണ്ട് അടിച്ചു.
അനക്കമില്ലാതെ തറയില്‍ വീണപ്പോള്‍ ആഭരണങ്ങള്‍ ഊരിമാറ്റിയ ശേഷം ബഡ് ഷീറ്റില്‍ പൊതിഞ്ഞ് കിണറ്റില്‍ തള്ളുകയായിരുന്നു. രാവിലെ പൂജക്കായി കിണറ്റില്‍ നിന്നും വെള്ളം കോരിയപ്പോള്‍ വീണതാണന്ന് തെറ്റിദ്ധരിക്കാന്‍ കിണറ്റിന്കരയില് പൂജക്ക് വെള്ളം എടുക്കുന്ന കിണ്ടിയും കൊണ്ടുവച്ചു.
തുടര്‍ന്നും വീട്ടില്‍ തങ്ങിയ ഇയാള്‍ വെളുപ്പിനെ മൂന്ന് മണിയോടെ സ്വന്തം വീട്ടിലെത്തി ടെറസില്‍ കിടന്നുറങ്ങി സാധാരണപോലെ പെരുമാറുകയും ചെയ്തു.
സംഭവം വിവാദമാകുന്നതിന് മുന്നെ പോലീസ് ഉണര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ഇയാളുടെ ദേഹത്ത് കണ്ട നഖക്ഷതങ്ങളാണ ഏറെ നിര്‍ണ്ണായകമായത്.
ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. തൊണ്ടി സാധനങ്ങളും ഇയാള്‍ പോലീസിന് കാണിച്ചു കൊടുത്തു പെണ്മക്കളെ വിവാഹം കഴിച്ച അയച്ച ശേഷം സുമതി ഒറ്റക്കാണ് താമസമെന്ന് എസ്പി പറഞ്ഞു.
ഡിവൈഎസ്പി ബി. കൃഷ്ണകുമാര്‍, ശാസ്താംകോട്ട സിഐ പ്രസാദ്, എസ്.ഐ. വിദ്യാധിരാജ്, ഷാഡോ പോലീസ് എസ്ഐ. എസ്. ബിനോജ്, നാസര്‍, എഎസ്ഐമാരായ എ.സി. ഷാജഹാന്, ശിവശങ്കരപിള്ള, അജയകുമാര്‍, രാധാകൃഷ്ണപിള്ള, ആഷിര്‍ കോഹൂര്‍, ദേവപാല്‍, രാജേഷ്, സുനില്‍കുമാര്‍, ഹരികുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: