ബൊക്കാറോ: മദ്യപിക്കാന്‍ പണം കണ്ടെത്താന്‍ ദമ്പതികള്‍ ഒന്നര മാസം മാത്രം പ്രായമായ മകനെ വിറ്റു, അതും 45000 രൂപയ്ക്ക്!! ഢാര്‍ഖണ്ഡിലെ ബൊക്കാറോയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ ശിശു ക്ഷേമ സമിതി പ്രവര്‍ത്തകര്‍ നല്കിയ പരാതി പ്രകാരം പോലീസ് ദമ്പതികളെ അറസ്റ്റു ചെയ്തു.
കുട്ടിയുടെ പിതാവ് രാജേഷ് ഹെംബ്രോ(30)മും ഭാര്യയും അലക്കുജോലിക്കാരാണ്. ഇവര്‍ക്ക് പത്തു വയസില്‍ താഴെയുള്ള അഞ്ചു കുട്ടികളുണ്ട്. ആറാമത്തെ കുട്ടിയെയാണ് വിറ്റത്. കുട്ടികളില്ലാത്ത, 50 വയസുള്ള മേഘു മഹാതോയ്ക്കാണ് കുട്ടിയെ വിറ്റത്.
സന്തോഷ് സബീഷ് എന്ന ഏജന്റാണ് ഇടനില നിന്നത്. നാലു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദമ്പതികള്‍ മദ്യത്തിന് അടിമകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: