വെള്ളാനിക്കോട് : സിപിഎം പഞ്ചായത്ത് അംഗത്തിന്റെ സ്ഥലത്ത് നടന്നിരുന്ന അനധികൃത മണ്ണെടുപ്പ് സിപിഐ അംഗം ഉള്‍പ്പടെ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി കുത്തി തടഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തടഞ്ഞത്. എല്‍എ പട്ടയ വിഭാഗത്തില്‍പെട്ട ഭൂമിയില്‍ നിന്ന് ഖനനം നടത്താന്‍ അനുമതിയില്ലെന്നിരിക്കെയാണ് കാലങ്ങളായി ഇവിടെ മണ്ണെടുപ്പ് നടന്നിരുന്നത്. കരിങ്കല്‍ ഖനനത്തിനായി നീക്കിയിട്ട മേല്‍മണ്ണ് ഖനനത്തിന് ശേഷം നിരത്തിയിട്ട് കൃഷി ചെയ്യാമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് മണ്ണ് ഇവിടെ നിന്ന് കടത്തുന്നതെന്ന് പൊതു പ്രവര്ത്തകന് പരാതി നല്‍കിയിരുന്നു. തൃക്കൂര് പഞ്ചായത്തില്‍ അഞ്ച് സെന്റ് ഭൂമിയുള്ളവര്‍ക്ക് വീട് വെയ്ക്കുന്ന ആവശ്യത്തിന് രണ്ട് മൂന്നോ ലോഡ് മണ്ണ് എടുക്കണമെങ്കില്പോലും പഞ്ചായത്തിന്റെ അനുമതി വേണമെന്നാണ് ഭരണസമിതി തീരുമാനം. ഈ തീരുമാനം നിലവിലിരിക്കെയാണ് മണ്ണ് നീക്കം ചെയ്യാന്‍ എന്ന പേരില്‍ ഖനനം ഉള്‍പ്പെടെ വെള്ളാനിക്കോട് നടന്നിട്ടും ഭരണസമിതി സ്റ്റോപ്പ് മെമ്മോ നല്‍കാത്തത്. ഇതിനെതിരെ ഇന്ന് രാവിലെ മുതല്‍ യുഡിഎഫ് ഭരണസമിതി അംഗങ്ങള്‍ പഞ്ചായത്തില്‍ ഉപരോധ സമരവും നടത്തുന്നുണ്ട്. എല്‍ഡിഎഫ് പഞ്ചായത്ത് അംഗത്തിന്റെ ഭൂമിയില്‍ നിന്നും അനധികൃതമായി മണ്ണെടുക്കാന്‍ എല്‍ഡിഎഫ് ഭരണസമിതിയും സിപിഎം പ്രാദേശിക ഘടകവും ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. അതേ സമയം വെള്ളാനിക്കോട്ടത്തെ അനധികൃത മണ്ണെടുപ്പിനെ ചൊല്ലി പാര്‍ട്ടിയിലും പ്രതിഷേധ പുകയുകയാണ്. മണ്ണെടു്പ്പിന് അനുമതി നിഷേധിച്ചാല്‍ പഞ്ചായത്തംഗം രാജി വെക്കുമെന്ന് ഭീഷണിയുള്ളതായും പറയുന്നു. നിലവില്‍ 17 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫിന് 9ഉം, യുഡിഎഫിന് 8 ഉം അംഗങ്ങളാണുള്ളത്. ഒരു അംഗത്തിന്റെ നിലപാട് ഭരണത്തെ ബാധിക്കുമെന്നതിനാല്‍ സിപിഎം വിട്ടുവീഴ്ച ചെയ്യുകയാണെന്ന് ആരോപണമുണ്ട്. വിഷയത്തില്‍ സിപിഐ അംഗം ഉള്‍പ്പെടെയാണ് എവൈഎഫ് സമരത്തില്‍ ഇന്ന് രാവിലെ കൊടികുത്താനായി എത്തിയത്. ഇതോടെ പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിയില്‍ വിള്ളല്‍ മറനീക്കി പുറത്തുവന്നിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: