കൊടുങ്ങല്ലൂര്‍: നഗരസഭ നടപ്പാക്കിയ എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ക്ക് ലക്ഷങ്ങള്‍ പാഴാക്കിയതായി ആക്ഷേപം. കഴിഞ്ഞ എല്‍ ഡി എഫ് ഭരണസമിതിയാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ യൂണിറ്റ് നോക്കുകുത്തിയായി അവശേഷിച്ചു.
നഗരസഭയുടേയും ചില സംഘടനകളുടേയും പണമുപയോഗിച്ചാണ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചത്. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിജയകരമായി നടപ്പാക്കിയ മാലിന്യ സംസ്ക്കരണ പദ്ധതി നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന അവകാശവാദത്തോടെയാണ് നടപ്പാക്കിയത്. എന്നാല്‍ ആഴ്ചകള്‍ക്കകം ഇവ ഉപയോഗിക്കാതായി.നഗരസഭ ഓഫിസിനു സമീപം സ്ഥാപിച്ച യൂണിറ്റ് പൊളിച്ചു മാറ്റുകയും ചെയ്തു.
നഗരസഭയുടെ പഴയ ഓഫീസ് വളപ്പിലെ എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് കരിയിലകള്‍ നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്നു. ഇതേവളപ്പിലാണ് ഇപ്പോള്‍ നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഇവിടെ വെച്ച് വേര്‍തിരിച്ചാണ് മാലിന്യങ്ങള്‍ കയറ്റിയയ്ക്കുന്നത്. ഇതിനെതിരെ പരിസരവാസികള്‍ പ്രതിഷേധമുയര്‍ത്തിയിട്ടും ഫലമുണ്ടായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: